വടകര: സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട വടകര ആര്‍ഡിഒ ഓഫീസ് പേരാമ്പ്രയ്ക്ക് മാറ്റാന്‍ നീക്കം. ഭരണകക്ഷിയിലെ പ്രഗല്ഭനായ ഒരു മന്ത്രിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണ്.
വടകരയില്‍ ആര്‍ഡിഒ ഓഫീസ് തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ റവന്യു അധികൃതര്‍ നിരവധി കെട്ടിടങ്ങള്‍ പരിശോധന നടത്തിയിരുന്നു. വടകര റസ്റ്റ്ഹൗസിന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താല്‍ക്കാലികമായി തുടങ്ങാന്‍ അനുമതിയും നല്‍കിയിരുന്നു. ജില്ല ഭരണകൂടവും ഇതിനായി നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ റവന്യു വകുപ്പിന്റെ പരിശോധന കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല. ഓഫീസ് വടകരയില്‍ തുടങ്ങുന്നതിന് തസ്തിക അനുവദിക്കുന്നതിന് അനുയോജ്യമായ തീരുമാനം
ധനകാര്യ വകുപ്പ് സ്വീകരിക്കാത്തതാണ് നടപടി ക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണം. താല്‍ക്കാലികമായി റസ്റ്റ്ഹൗസില്‍ തുടങ്ങിയതിനുശേഷം പിന്നീട് കെട്ടിടം പണി പൂര്‍ത്തിയാകുന്നമുറയ്ക്ക് ഇതിന്റെ പ്രവര്‍ത്തനം സിവില്സ്റ്റേഷനകത്തേക്ക് മാറ്റാനും ജനപ്രതിനിധികള്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതൊക്കെ തകിടംമറിച്ചാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് ആര്‍ഡിഒ ഓഫീസ് പേരാമ്പ്രയ്ക്ക് മാറ്റാന്‍ ശ്രമം നടന്നത്. കഴിഞ്ഞ കുറെ കാലാങ്ങളായി വടകര കേന്ദ്രീകരിച്ച് ആര്‍ഡിഒ ഓഫീസ് സ്ഥാപിക്കണമെന്ന് വിവധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വടകര, കുറ്റിയാടി, നാദാപുരം എംഎല്‍എ മാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ആര്‍ഡിഒ ഓഫീസ് വടകരയ്ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് അട്ടിമറിക്കാനാണ് ഗൂഢ നീക്കങ്ങള്‍ നടക്കുന്നത്.
ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരിക്കയാണ്.സ്ഥലം എംഎല്‍എ ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യം
എടുക്കാത്തതാണ് വടകരയില്‍ നിന്നും ഓഫീസ് മാറ്റാന്‍ നീക്കം നടക്കുന്നതെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. ഈ ഓഫീസ് വടകരയില്‍ സ്ഥാപിച്ചാല്‍ വടകര,കൊയിലാണ്ടി താലൂക്കുകളിലെ മലയോര മേഖലയില്‍ നിന്നടക്കമുള്ള ജനങ്ങള്‍ക്ക് നിസ്സാര കാര്യങ്ങള്‍ക്കടക്കം കോഴിക്കോട്ടേയ്ക്ക് പോകേണ്ട അവസ്ഥയ്ക്ക് പരിഹാരമാകും.വഴി തര്‍ക്കം,അതിര്‍ത്തി തര്‍ക്കം,വയല്‍ നികത്തല്‍,നീര്‍ത്തട സംരക്ഷണ നിയമം,എന്നീ കേസുകള്‍ക്ക് പരിഹാരം കാണാനും,കൂടാതെ ആര്ഡിഒകോടതിയും ഈ ഓഫീസിന്റെ കീഴില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: