കോഴിക്കോട്: മിഠായിതെരുവിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കരുതെന്ന് ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് ആവശ്യപ്പെട്ടു. പുതിയ പരിഷ്ക്കരണങ്ങളിലൂടെ രാഷ്ടീയലക്ഷ്യം വച്ചും വന്മാളുകളെ സഹായിക്കാനുമാണ് ഇടതു നേതാക്കളും എംഎല്‍എമാരും ജില്ല ഭരണാധികാരികളും മുന്‍കൈ എടുക്കുന്നത്. ഇത്തരമൊരു നീക്കം മിഠായിതെരുവിനകത്തുള്ള ഹനുമാന് ക്ഷേത്രം, ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനത്തിനും വാഹനപൂജയ്ക്കും വരുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. തെരുവിനകത്തുള്ള വീട്ടുകാര്‍ക്ക് സ്വന്തം വാഹനങ്ങള്‍ പുറത്തിറക്കാനാവില്ല.
ഷോപ്പിങ്ങിനായി മിഠായിതെരുവിനെ ആശ്രയിക്കുന്ന കോഴിക്കോട്ടുകാരെ വലിയ മാളുകളിലേക്ക് നയിക്കാനാണ് അധിക്യതര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിഠായിതെരുവ് നവീകരണത്തിന്റെ പേരില്‍ കോഴിക്കോടിന്റെ കച്ചവടം കേന്ദ്രം തകര്‍ക്കുവാനുള്ള ഗുഢാലോചനയ്ക്ക് പിന്നില്‍ വന്‍ മാഫിയകള്‍ ഉണ്ട്. മിഠായിത്തെരുവിലെ കച്ചവടക്കാരുമായും താമസക്കാരുമായും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: