തൊടുപുഴ: നഗരത്തില്‍ വില്‍പ്പനക്കെത്തിച്ച ലഹരി മരുന്ന് പോലീസ് പിടികൂടി. എട്ട് പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശികളായ മണിമലയില്‍ ജോബി(33), തോട്ടക്കാട് സുനീഷ് (32), ഈരാറ്റുപേട്ട് സ്വദേശികളായ വലിയവീട്ടില്‍ അല്‍ത്താഫ് (25), വരിക്കാനി സഹില്‍(25), കൊല്ലംപറമ്പില്‍ അമീന്(22), പൂമേലയില് സഹില്‍(25), മൂജീബ് (27) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ടൗണിലെ പ്രധാന ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്. വില്പ്പനക്കെത്തിയവരുടെ വാഹനം പോലീസ് തടഞ്ഞു, പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കാറില്‍ നിന്നും ഏതാനും പൊടീന് സിറപ്പടക്കമുള്ള മരുന്നുകളും മറ്റ് രാസവസ്ഥുക്കളും പോലീസ് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ടൂറിസ്റ്റ് ഹോമില്‍ പ്രതികള്‍ തങ്ങിയ മുറി പരിശോധിച്ച് കൂടുതല്‍ മരുന്നുകളും കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികള്‍ മരുന്ന് വാങ്ങാനെത്തിയവരാണ്. നഗരത്തില്‍ മയക്കുമരുന്ന വില്‍പ്പന വ്യാപകമാണെന്ന് എസ്ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: