മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത ആര്‍എസ്എസ് നേതാവിനെ വനിത പഞ്ചായത്ത് മെമ്പറും ഭര്‍ത്താവും ചേര്‍ന്ന് ആക്രമിച്ചു. ആര്‍എസ്എസ് ജില്ലാ ബൗദ്ധിഖ് പ്രമുഖ് മായന്‍ പെരുമാളിനാണ് മര്‍ദ്ദനമേറ്റത്..
ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വാര്‍ഡ് സഭയില്‍ വച്ചായിരുന്നു ആക്രമണം.
കാന്തല്ലൂര്‍ പഞ്ചായത്തിലെ കീഴാന്തൂര്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ മഹാലക്ഷ്മി, ഭര്‍ത്താവ് ശിവകുമാരന് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 25 സെന്റില്‍ കൂടുതല്‍ വസ്തു ഉള്ളവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ധനസഹായം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
കീഴാന്തൂരില്‍ രണ്ടേക്കര്‍ വസ്തു ഉള്ളവരെയും മെമ്പര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. മായന്പെരുമാളും ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മെമ്പറുടെ ഇഷ്ടക്കാരെ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് വിവരാവകാശനിയമ പ്രകാരം മായന്പെരുമാള് കളക്ടര്‍ക്ക് അപേക്ഷ നല്കി. ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് മറുപടി നല്കാന് കളക്ടര്‍ കാന്തല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ഇത് മെ
മമ്പറെ പ്രകോപിതയാക്കി. വാര്‍ഡ് സഭയില്‍ വച്ച് മായന്പെരുമാള് നല്കിയ അപേക്ഷ നശിപ്പിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തപ്പോഴാണ് മായന്പെരുമാളിനെ ആക്രമിച്ചത്. മറയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മായന്പെരുമാളിനെ കേസില്‍കുടുക്കാന്‍ മെമ്പറും ഭര്‍ത്താവും ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ കോവില്‍കടവില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: