കട്ടപ്പന: 17 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കൊന്നത്തടി കാറ്റാടിപ്പാറ വലിയകുന്നത്ത് വിന്‍സെന്റ് (41)ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.
ആന്ധ്രയില്‍ നിന്നും കേരളത്തിലെത്തിച്ച ഹാഷിഷ് ഓയില്‍ രണ്ട് മാസം പ്രതി തന്റെ പുരയിടത്തില്‍ സൂക്ഷിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
രണ്ട് മാസത്തോളം പുരയിടത്തില്‍ കുഴിച്ചിട്ട ഹാഷിഷ് ഓയില്‍ പിന്നീട് മൂന്നാം പ്രതി ഷിനുവിന് കൈമാറുകയായിരുന്നു.
ഓഗസ്റ്റ് 20നാണ് ഹാഷിഷ് ഓയിലുമായി അഭിഭാഷകനുള്‍പ്പെടെ മൂന്നുപേര്‍ കട്ടപ്പനയില്‍ പിടിയിലാവുന്നത്. കട്ടപ്പന സി.ഐ. വി.എസ്. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: