മണ്ണാര്‍ക്കാട്: നേന്ത്രക്കായ വില്‍പ്പനയില്‍ വന്ഇടിവുണ്ടായതിനാല് കര്‍ഷകര്‍ ദുരതത്തില്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ വാഴക്കുലകള്‍ കയറ്റിയയക്കുന്നതിലാണ് കര്‍ഷകര്‍ ദുരിതത്തിലായത്.
കഴിഞ്ഞ ഓണത്തിന് 50 രൂപ മുതല്‍ 70 രൂപ വരെ വിലയുണ്ടായിരുന്ന നേന്ത്രക്കായയുടെ വില ഇപ്പോള്‍ 35 മുതല്‍ 20 വരെ എത്തി നില്‍ക്കുകയാണ്. പച്ചക്കായ്ക്ക് 25-28രൂപ വരെയാണ് വില. തമിഴ്നാട്, കമ്പം, തേനി, കര്‍ണ്ണാടക, മാംഗ്ലൂര്‍, കൊടുക് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വരുന്ന നേന്ത്രക്കുലകള്‍ വ്യാപകമായി ചന്തകളിലും ചെറുകിട വില്‍പ്പന കേന്ദ്രങ്ങളിലും ലഭ്യമാവാന്‍ തുടങ്ങിയതോടെയാണ് നാടന്‍ നേന്ത്രക്കായക്ക് വിലയിടിഞ്ഞത്. ഇതുമൂലം മണ്ണാര്‍ക്കാട്ടെ മലയോരപ്രദേശങ്ങളില്‍ ജൈവ വളമുപയോഗിച്ച് നേന്ത്രക്കായ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് അവരുടെ വിളയുത്പ്പന്നങ്ങള്ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നു.
തമിഴ്നാട്, കമ്പം, തേനി, കര്‍ണ്ണാടക, മാംഗ്ലൂര്‍, കൊടുക് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വരുന്ന നേന്ത്രക്കുലകള്‍ക്ക് കേരളത്തിലേതിനേക്കാള്‍ തൂക്കവും കായകള്‍ക്ക് വണ്ണവും കൂടുതലാണ്.
അമിത കീടാനാശിനി പ്രയോഗംകൊണ്ടാണിത്. ഇത്തരത്തിലുള്ള കീടനാശിനി ഉപയോഗിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്ന വാഴക്കുലകള്‍ നിരോധിക്കണമെന്നും, ഇതിനായി ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങണമെന്നും മണ്ണാര്‍ക്കാട്ടെ നേന്ത്രക്കായ കച്ചവടക്കാര്‍ പറയുന്നു.
സ്വന്തമായി വളര്‍ത്തി പുകയിട്ട് പഴുപ്പിക്കുന്ന പഴയ രീതിതന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് വാഴക്കായ കച്ചവടക്കാരനായ തൊടുകാട്ടില് കേശവന് പറയുന്നു. ശബരിമല സീസണ് അടുക്കുന്നതോടെ വാഴക്കായക്ക് വിലകൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: