കല്‍പ്പറ്റ: 17ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന് ബിഎംഎസ് ജില്ലാകമ്മിറ്റി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടി അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യ വേതനം നടപ്പാക്കുക, കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ചെറുകിട മേഖലയിലെ വിദേശ കുത്തകകളെ ഒഴിവാക്കുക, രാത്രി ഷിഫ്റ്റില്‍ സ്ത്രീ തൊഴിലാളികളെ നിയോഗിക്കാനുള്ള ശുപാര്‍ശ തള്ളിക്കളയുക, കാര്‍ഷികവരുമാനത്തിന് ആദായനികുതി ഈടാക്കാനുള്ള നീതി അയോഗ് ശുപാര്‍ശ തള്ളിക്കളയുക, രാസവള-ഭക്ഷ്യ സബ്സിഡികള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റ്മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ മുന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്. ഇവ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മാര്‍ച്ചിന് വയനാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
പി.കെ.അച്ചുതന് അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുരളീധരന്, പി.ആര്.സുരേഷ്, ജി.സന്തോഷ്, കെ.ഹരിദാസന്, കെ.എന്‍.മുരളീധരന്, പി.എസ്.ശശിധരന്, പി.കെ.അശോകന്, അഡ്വ.വവിത, കെ.കെ.പ്രകാശന്, പി.ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: