മുട്ടം: മണ്ഡലകാലം ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും പ്രധാന പാതയിലെ അറ്റകുറ്റപണികള്‍ പാതി വഴിയില്‍. വടക്ക് നിന്ന് വരുന്ന വാഹനങ്ങള്‍ കൂടുതലും പമ്പയ്ക്ക് പോകുന്നത് തൊടുപുഴ, മുട്ടം, ഈരാറ്റുപേട്ട, കാഞ്ഞിരപള്ളി വഴിയാണ്.
തൊടുപുഴ മുതല്‍ മുട്ടം വരെയുള്ള റോഡിന്റെ ടാറിങ് പാതി വഴിയിലാണ്. മുട്ടം മുതല്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയായ പള്ളിക്കവല വരെ റോഡ് തകര്‍ന്ന് കിടക്കുകയാണ്. തോട്ടുംകര മുതല്‍ ചള്ളാവയല്‍ വരെ റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ലാതായി. മണ്ഡലകാലം പടിവാതില്ക്കല് എത്തിയിട്ടും തീര്‍ത്ഥാടകരുടെ പ്രധാന പാതയായ റോഡാണ് തോടിന് സമമായി തകര്‍ന്ന് കിടക്കുന്നത്. മണ്ഡലകാലം ആരംഭിച്ചാല്‍ ഇതുവഴി വാഹനങ്ങളുടെ ഒഴുക്കാണ്. മഴ മാറിയിട്ടും റോഡ് നന്നാക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. തകര്‍ന്ന് കിടക്കുന്ന കഠിനപാത താണ്ടി വേണം ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുട്ടം വഴി പമ്പയിലെത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: