കുമളി: ബന്ധുക്കളായ മൂന്ന് കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമം. കുമളി മുരുക്കടി അഞ്ചാംനമ്പര്‍ കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന പുല്ലാപ്പള്ളിയില്‍ സാബുവിന്റെ മകള്‍ സോഫിയ(8), സാനിയ (6), സാബുവിന്റെ ഭാര്യ സഹോദരിയുടെ മകന് റോക്സണ്‍(7) എന്നിവരെയാണ് തട്ടികൊണ്ട് പോകാന്‍ ശ്രമം നടന്നത്.
വിജനമായ സ്ഥലത്ത് നിന്നും കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി. സോഫിയായിക്ക് പനിയായിരുന്നതിനാല്‍ മൂന്ന് പേരും സ്കൂളില്‍ പോയിരുന്നില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ കുട്ടികളെ വല്ല്യമ്മയെ ഏല്‍പ്പിച്ചാണ് ജോലിക്ക് പോയിരുന്നത്. ഇന്നലെ 11 മണിയോടെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതാവുകയായിരുന്നു. സാബു വീട്ടില്‍ നിന്നും പുറത്ത് പോയി തിരികെയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരുമൊത്ത് നടത്തിയ തിരച്ചലില്‍ വീടിന് 1.5 കിലോമീറ്റര്‍ മാറി ഏലത്തോട്ടത്തില്‍ നിന്നും വൈകിട്ട് 6 ഒടെ കുട്ടികളെ കണ്ടത്തുകയായിരുന്നു. കുട്ടികള്‍ പറയുന്നതിങ്ങനെ: തോളില്‍ ബാഗുമായി എത്തിയ മൂന്ന് പേര് വായ് പൊത്തി പിടിച്ച് കൊണ്ട് പോകുയായിരുന്നുവെന്നും പരിചയമില്ലാത്ത ഭാഷയാണ് സംസാരിച്ചിരുന്നതെന്നും പറയുന്നു.
കുട്ടികളുമായി വിജനമായ പ്രദേശത്ത് എത്തിയെങ്കിലും ഏലതോട്ടത്തിലെ തൊഴിലാളികളുടെ സാന്നിദ്ധ്യം മനസിലാക്കി സമീപത്തെ ചെറിയ തോട്ടിലേക്ക് എറിഞ്ഞ് കടന്ന് കളയുകയായിരുന്നു. തോട്ടില്‍ നിന്നും കയറിയ കുട്ടികള്‍ സ്ഥലമറിയാതെ നില്ക്കുന്ന സാഹചര്യത്തിലാണ് ഏലത്തോട്ടത്തിലെ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: