തൊടുപുഴ: കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ഇടുക്കി എം.പി ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയം സബ്കളക്ടര്‍ റദ്ദാക്കിയതിനാല്‍ ജോയിസ് എം.പി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും യുവമോര്‍ച്ചയും നടത്തുന്ന പ്രതിഷേധം തുടരുന്നു. ഇന്നലെ തൊടുപുഴയിലെത്തിയ ജോയിസ് ജോര്‍ജിനെതിരെ യുവമോര്‍ച്ച പ്രതിഷേധം തീര്‍ത്തു.
പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിനെതിര്വശത്ത് നിന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചതോടെ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിനെത്തിയ എം.പിയെ പോലീസ് അകമ്പടിയോടെയാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, നേതാക്കളായ രാകേഷ്,വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി. വരും ദിവസങ്ങളിലും പ്രക്ഷോഭം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: