അടിമാലി: പഞ്ചായത്ത് ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ മൃതദേഹവുമായെത്തിയവര്‍ അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് മണിക്കൂറുകള്‍ കുഴങ്ങി. സ്ഥലത്ത് നേരിയ സംഘര്‍ഷം. ലിയ്ക്കടുത്ത് കൂമ്പന്പാറയിലായിരുന്നു സംഭവം. കൂമ്പന്‍പാറ കുന്നത്രക്കുടിയില് കൃഷ്ണന്‍കുട്ടി (73) ന്റെ മൃതദേഹത്തോടാണ് അധികൃതര്‍ നീതികേട് കാട്ടിയത്. 54 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ആധുനിക രീതിയില്‍ നിര്‍മ്മിച്ച ശ്മശാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 20നാണ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ തന്നെ മരിച്ചയാളുടെ മകന് പഞ്ചായത്തിലെത്തി വിവരമറിയിക്കുകയും, പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് ചാര്‍ജായി 1500 രൂപ അടയ്ക്കുകയും ചെയ്തു. നാല് മണിയോടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ട്രോളിയില്‍ കിടത്തിയ ശേഷമാണ് യന്ത്രം പ്രവര്ത്തിക്കുന്നില്ലെന്നറിയുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ബന്ധുക്കള്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഏഴ് മണിയോടെയാണ് സംസ്കാര ചടങ്ങുകള്‍ നടത്താനായത്. അധികൃതര്‍ സ്ഥലത്തെത്താം പ്രതിഷേധത്തിനിടയാക്കി.
ഉദ്ഘാടനത്തിന് ശേഷം ആദ്യത്തെ സംസ്കാര ചടങ്ങായിരുന്നു. നിര്‍മ്മാണത്തോടനുബന്ധിച്ച് അഴിമതിയാരോപണവും, വിവാദങ്ങളും ഉണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിതികേന്ദ്രയ്ക്ക് നല്കാന് തീരുമാനമെടുത്തെങ്കിലും സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതായിരുന്നു വിവാദങ്ങള്‍ക്കു തുടക്കമായത്.
ഗുണനിലവാരമില്ലാത്ത അനുബന്ധ ഉപകരണങ്ങള്‍ സംബന്ധിച്ചും ആക്ഷേപമുയര്‍ന്നിരുന്നു. തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസില്‍ ബന്ധുക്കള്‍ ഇന്നലെത്തന്നെ വിളിച്ച് വിവരമറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമ
ാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: