ചേര്‍ത്തല: വ്യാജ ചാരിറ്റബിള്‍ സംഘങ്ങള്‍ പെരുകുന്നു. മല്‍സ്യ കയറ്റുമതി വ്യവസായ ശാലകള്‍ ധാരാളമുള്ള പ്രദേശത്ത് മിക്ക കമ്പനികളിലും പിരിവിനായി സംഘങ്ങള്‍ കയറിയിറങ്ങുന്നതായാണ് വിവരം.
വീടുകള്‍ തോറും കയറി പണപ്പിരിവ് നടത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യതയുമില്ലെന്നും ആക്ഷേപമുണ്ട്്. ചാരിറ്റബിള്‍ സൊസൈറ്റിനിയമം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇത്തരം സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുന്നൊണ് നാട്ടുകാര്‍ പറയുന്നത്.
അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, കോടംതുരുത്ത്, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലുള്ള വീട്ടമ്മമാരാണ് കൂടുതലായി ഇവരുടെ ഇരകളാകുന്നത്. വിശ്വാസ്യതയ്ക്കായി രോഗികള്‍ക്ക് നാമമാത്രമായ സഹായം നല്കിയാണത്രേ സംഘത്തിന്റെ പ്രവര്‍ത്തനം.
തൊഴില്‍ രഹിതരായ യുവതി, യുവാക്കളെ ഉപയോഗിച്ച് ആയിരങ്ങളാണ് ഇക്കൂട്ടര്‍ പിരിച്ചെടുക്കുന്നത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ചാരിറ്റബിള്‍ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കേണ്ടത്. രജിസ്ട്രേഷനോ രേഖകളോ ഇല്ലാതെയുള്ള ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: