മേപ്പയ്യൂര്‍: വീട് നിര്‍മ്മാണത്തിന് സിപിഎം നേതൃത്വത്തിന്റെ വിലക്ക് നേരിടുന്ന കാര്‍ഗില്‍ സൈനികന് പിന്തുണയുമായി പൂര്‍വ്വസൈനികര്‍. അരിക്കുളം, എക്കാട്ടൂര് മമ്മിണിതാഴ പി.എം. വിശ്വനാഥന്റെ വീട് സന്ദര്‍ശിക്കാന്‍ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുരളീധര ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം വിശ്വനാഥന്റെ താല്കാലിക വീട്ടിലെത്തി. താല്‍ക്കാലിക വീട്ടില്‍ വൈദ്യുതി പോലും അനുവദിക്കാതെ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ വിശ്വനാഥനേയും കുടും ബത്തേ
യും സിപിഎം വേട്ടയാടുകയാണ്. സിമിന്റ്കട്ട കൊണ്ടുണ്ടാക്കിയ ഒറ്റമുറി കുടിലിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
33 വര്‍ഷത്തെ സേവനത്തിന് ശേഷം സൈന്യത്തില്‍ നിന്നും സുബേദാര്‍ മേജരായി വിരമിച്ച സൈനികന്റെ വീട് നിര്മ്മാ ണമാണ് സിപിഎം തടഞ്ഞത്.
വീട് നിര്‍മ്മാണം തടഞ്ഞ സിപിഎമ്മിന്റെ വിലക്കിനെതിരെ നിയമപരമായും മറ്റും നേരിടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് പൂര്‍വ്വിക സൈനിക സേവാ പരിഷത്ത് സൈനികന് ഉറപ്പ് നല്കി. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കൊയിലാണ്ടി താലൂക്ക് സെക്രട്ടറി സതീഷ് കുമാര്‍, പി.കെ. ഗോപി, ടി. ചാത്തുകുട്ടി, ആടത്തില് രാജീവന്, എന്‍.കെ. ബാലക്യഷ്ണന് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: