കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വാടക വീട്ടില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിച്ച ഏഴ് അംഗങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു.
വയനാട്ട് മേപ്പാടിയിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന സീനത്തിന്റെ ദുരവസ്ഥയിലാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ആറു മാസം മുമ്പ് നിര്‍ദ്ദേശം നല്‍കിയത്. സീനത്തിനെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനും കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് എം.ജി റോഡില്‍ റഹ്മത്ത് ഹോട്ടലിന് സമീപത്ത് നിന്നാണ് നിരാലംബരായി കാണപ്പെട്ട സീനത്ത്, അവരുടെ ഭര്‍ത്താവിന്റെ ഉമ്മ നബീസ എന്നിവരെയും അഞ്ചു മക്കളെയും പോലീസ് കണ്ടെത്തിയത്. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം വനിതാ ഹെല്‍പ്പ്ലൈനിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇവര്‍ക്ക് പോലീസ് ഭക്ഷണം വാങ്ങി നല്കി. സീനത്തിനെയും ഉമ്മയെയും അഞ്ചു വയസ്സുള്ള മുസ്തഫയെയും വെള്ളിമാടുകുന്നിലെ ഷോര്‍ട്ട്സ്റ്റേ ഹോമിലാക്കി.
പ്രായപൂര്‍ത്തിയാകാത്ത ഇബ്രാഹിമിനെയും ഹക്കീമിനെയും വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലും താമസിപ്പിച്ചു. പ്രായപൂര്‍ത്തിയായ രണ്ട്പേര്‍ക്ക് ലോഡ്ജില്‍ താമസസൗകര്യം ഏര്‍പ്പാട് ചെയ്തു. രാഗം റഹീം ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കമ്മീഷന് ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: