ആലപ്പുഴ: കുട്ടനാടിന് ആറ്റുനോറ്റു കിട്ടിയ മന്ത്രിസ്ഥാനമായിരുന്നു തോമസ് ചാണ്ടിയുടേത്. പക്ഷേ എട്ടുമാസം തികച്ചു മന്ത്രിക്കസേരയിലിരിക്കാന്‍ കുവൈറ്റ് ചാണ്ടിക്കായില്ല.
ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചാണ്ടിക്കായി പണിയെടുത്തെങ്കിലും ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ ഒറ്റ റിപ്പോര്‍ട്ടോടെ കായല്‍ രാജാവിന് അടിതെറ്റി. ജനാധിപത്യത്തെപ്പോലും പലപ്പോഴും വെല്ലുവിളിക്കുന്നതായിരുന്നു തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ ഹാട്രിക് വിജയം.
രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കള്‍ വരെ തെരഞ്ഞെടുപ്പില്‍ ചാണ്ടിക്കുമുന്നില്‍ മുട്ടുകുത്തി. പണം കൊടുത്ത് എന്തും നേടാം എന്നതായിരുന്നു ചാണ്ടിയുടെ സിദ്ധാന്തം. പലപ്പോഴും ഇത് വിജയിക്കുകയും ചെയ്തു.
ഒടുവില്‍ പണക്കൊഴുപ്പില്‍ കോടീശ്വരനായ ജനപ്രതിനിധി തൊഴിലാളി വര്‍ഗ്ഗ പാട്ടിയുടെ പിന്തുണയില്‍ മന്ത്രിസ്ഥാനത്തുമെത്തി. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ താന്‍ മന്ത്രിയാകുമെന്നും വകുപ്പേതെന്നും പ്രഖ്യാപിച്ച് ചങ്കൂറ്റം കാട്ടാനും ചാണ്ടി തയ്യാറായത് പണക്കൊഴുപ്പിന്റെ ധാരാളിത്തത്തിലായിരുന്നു.
ഐക്യകേരളം രൂപപ്പെട്ടശേഷം കുട്ടനാടിനെ പ്രതിനിധീകരിച്ച് ആദ്യമന്ത്രിയാകാനും അതുവഴി ചരിത്രത്തില്‍ ഇടം നേടാനും തോമസ് ചാണ്ടിക്കായി. കുട്ടനാടിനെ പതിറ്റാണ്ടുകളായി കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് നിലംനികത്തലും ഭൂമി കയ്യേറ്റവും കുട്ടനാടിന്റെ പരിസ്ഥിതിയെ മാത്രമല്ല, ജനജീവിതത്തെപ്പോലും തകര്‍ക്കുന്നത് ഭൂമികയ്യേറ്റവും നികത്തലുമാണ്.
കുട്ടനാടിന്റെ ജനപ്രതിനിധി തന്നെ ഇതിന് നേതൃത്വം നല്‍കിയെങ്കിലും കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായില്ല. കൈനകരിക്കാരനായ പഞ്ചായത്തംഗം ചാണ്ടിക്കെതിരെ രംഗത്തു വന്നെങ്കിലും പോലീസിനെ ഉപയോഗിച്ചുവരെ വിരട്ടാനാണ് തയ്യാറായത്. ഒടുവില്‍ വിഷയം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു. എന്നിട്ടും ചാണ്ടിക്കു കൂസലുണ്ടായില്ല.
ചാണ്ടിക്കെതിരായുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവയ്ക്കപ്പെട്ടു. ആലപ്പുഴനഗരസഭയില്പോലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരു വിഭാഗം കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചാണ്ടിക്കായി വിടുപണി ചെയ്തു.
എന്നാല്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ സത്യസന്ധമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതോടെ കഥ മറി. കളക്ടര്‍ക്കെതിരെ പലതവണ പ്രസ്താവന നടത്തിയെങ്കിലും അവര്‍ കുലുങ്ങിയില്ല. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു.
ചാണ്ടിക്ക് പാതി വഴിയില്‍ മന്ത്രിപ്പണി ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും തിരിച്ചടികളില്‍ കുലുങ്ങാത്ത ബിസിനസുകാരന്റെ മനസ്സുള്ള ചാണ്ടി ഇപ്പോഴും പറയുന്നു താന്‍ തിരിച്ചുവരുമെന്ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: