തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റം പുറത്തുവന്നതോടെ രാജി ആവശ്യവും ഉയര്‍ന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും പലകാരണങ്ങള്‍ പറഞ്ഞ് രാജി നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ അഞ്ചുദിവസത്തെ രാഷ്ട്രീയ ചടുല നീക്കങ്ങള്‍ ചാണ്ടിയുടെ രാജിയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റി മുതല്‍ ചാണ്ടിയുടെ രാജിയായിരുന്നു പ്രധാന വാര്‍ത്ത.
നവംബര്‍ 11 ശനി: സിപിഎം
സംസ്ഥാന സമിതി
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തോമസ് ചാണ്ടിയുടെ വിഷയം ഒഴിവാക്കി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. എന്നാല്‍ സമിതിയില്‍ ശക്തമായ ചര്‍ച്ച ഉയര്‍ന്നതോടെ വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനം.
നവംബര്‍ 12 ഞായര്‍: എല്‍ഡിഎഫ് യോഗം
രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ ഉഭയക്ഷി ചര്‍ച്ച എകെജി സെന്ററില്‍. കാനം രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിക്കുന്നു. തുടര്‍ന്ന് ജനതാദളുമായി ചര്‍ച്ച. ഉച്ചയോടെ എന്‍സിപിയോട് നിലപാട് ചോദിക്കുന്നു. എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. തുടര്‍ന്ന് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികളെല്ലാം രാജി ആവശ്യം ഉന്നയിക്കുന്നു. രാജിക്കാര്യം മുഖ്യമന്ത്രിക്ക് വിടുന്നു. ഹൈക്കോടതി വിധി വരുന്നത് വരെ സമയം നല്‍കണമെന്ന് എന്‍സിപിയുടെ ആവശ്യം അഗീകരിക്കുന്നു.
നവംബര്‍ 13 തിങ്കള്‍
രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടുമായി എന്‍സിപി സംസ്ഥാന നേതൃത്വം. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കുന്നു. രാജി ആവശ്യപ്പെട്ട് വി.എസ്. അച്യുതാന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പരസ്യമായി രംഗത്ത് വരുന്നു. ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ചാണ്ടിക്കുവേണ്ടി മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംപി വിവേക് നന്ഖ വരുമെന്ന് ഉറപ്പിക്കുന്നു.
നവംബര്‍ 14 ചൊവ്വ
ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ പരാമര്‍ശം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടന്ന് കോടതി. ഹര്‍ജി പിന്‍വലിക്കാന്‍ സമയം നല്കി. ഉച്ചയോടെ എന്‍സിപി സംസ്ഥാന സമിതിയോഗത്തില്‍ രാജിക്കായി മുറവിളി ഉയരുന്നു. ഹര്‍ജി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാന്‍ ചാണ്ടി ഡല്‍ഹിക്ക് പോകാന്‍ തയ്യാറായി. ഇതറിഞ്ഞ മുഖ്യമന്ത്രി, തോമസ്ചാണ്ടിയെ തിരുവന്തപുരത്തേക്ക് വിളിപ്പിച്ചു.
നവംബര്‍ 15 ബുധന്‍
8 എ.എം
തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനും മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനും ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി 40 മിനിട്ട് കൂടിക്കാഴ്ച.
9.30 എ.എം
മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി തോമസ് ചാണ്ടി സെക്രട്ടേറിയറ്റിലെത്തി. സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്കുന്നു.
10.15 എ.എം
മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. കേന്ദ്ര നേതൃത്വത്തോട് സംസാരിക്കണമെന്ന എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റ ആവശ്യം അംഗീകരിച്ചെന്നും ഉടന്‍ തീരുമാനമാകുമെന്നും മുഖ്യമന്ത്രി അറിയിക്കുന്നു.
10.40 എ.എം
എന്‍സിപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടക്കുന്നു. തോമസ് ചാണ്ടി ഓദ്യോഗിക വസതിയിലേക്ക് പോകുന്നു.
11.15 എ.എം
തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്ക്. രാജിവയ്ക്കാനല്ല പോകുന്നതെന്നും 12.30 ഓടെ എ.കെ ശശീന്ദ്രന്റെ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും പറയുന്നു. രാജിക്കത്ത് പാര്‍ട്ടി നേതാവ് ടി.പി പീതാംബരന് കൈമാറിയ ശേഷം ചാണ്ടി മന്ത്രിവാഹനത്തില്‍ തന്നെ ആലപ്പുഴയ്ക്ക് തിരിക്കുന്നു.
12.15 പി.എം
മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ എന്‍സിപി നേതൃയോഗം. രാജിക്കാര്യം സ്ഥിരീകരിക്കുന്നു.
12.40 പി.എം
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തോമസ് ചാണ്ടിയുടെ രാജിക്കത്ത് കൈമാറുന്നു
12.50 പി.എം
രാജിക്കത്ത് കൈമാറിയ വിവരം ടി.പി.പീതാംബരന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: