ഏതന്‍സ്: ഗ്രീസില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 15 മരണം. മരിച്ചവരില്‍ ഏറെയും വൃദ്ധരാണ്. വീടുകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
വ്യവസായിക നഗരങ്ങളായ മാന്ഡ്ര, നിയ പെരമോസ്, മെഗാര, ഏതന്‍സിന്റെ പടിഞ്ഞാറന്‍ മേഖല എന്നീ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ഗ്രീസില്‍ മോശമായ കാലാവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞരാത്രിയാണ് അപ്രതീക്ഷിതമായി കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത്. ജനത്തിന് മുന്‍കരുതല്‍ എടുക്കാന്‍ കഴിയും മുന്‍പ് വീടുകളിലും റോഡിലുമെല്ലാം വെള്ളം കയറിയിരുന്നു.
റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആയിരത്തിലേറെ വീടുകളും വെള്ളത്തില്‍ മുങ്ങി. പ്രകൃതിക്ഷോഭത്തില്‍ പ്രധാനമന്ത്രി ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ‘എല്ലാം നശിച്ചു, ബൈബിളില്‍ പറയുന്നപോലെയുള്ള ദുരന്തമാണിതെന്ന്’ മാന്ഡ്ര മേയര്‍ യിയാന്ന ക്രികൗകി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: