ആലപ്പുഴ: സ്ത്രീകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് വേണ്ടത്ര ബോധ്യമില്ലെന്ന് വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് പറഞ്ഞു. വനിത മെഗാ അദാലത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
21 വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ആനൂകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചു വിട്ടെന്ന പരാതിയുമായെത്തിയ സ്കൂള്‍ ജീവനക്കാരിക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളെല്ലാം നല്‍കണമെന്ന് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കഴകക്കാരനായ ഭര്‍ത്താവിന് രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് പകരം ജോലി ചെയ്തു വന്ന ഭാര്യയെ പിരിച്ചുവിട്ട ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ നല്കിയ പരാതിയും പരിശോധിച്ചു. പരാതി ലേബര്‍ കോടതിക്ക് കൈമാറാന്‍ കമ്മീഷന് നടപടി സ്വീകരിച്ചു. മാതാപിതാക്കളെ സംരക്ഷിക്കാന്‍ ആണ് മക്കളും പെണ്മക്കളും ഒരേ പോലെ ഉത്തരവാദികളാണെന്ന് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായെത്തിയ അമ്മയുടെ കേസ്സില്‍ കമ്മീഷന് നിരീക്ഷിച്ചു.
ലഭിച്ച 85 പരാതികളില്‍ 33 എണ്ണം തീര്‍പ്പാക്കി. 50 കേസ്സുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു പരാതി കൗണ്‍സിലിംഗിനും ഒരെണ്ണം പോലീസ് അന്വേഷണത്തിനായും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: