കൊയിലാണ്ടി: അയ്യപ്പന്മാര്ക്ക് ഇടത്താവളമായി സേവാഭാരതി അയ്യപ്പസേവാ കേന്ദ്രം. 7 വര്‍ഷം മുമ്പ് ആരംഭിച്ച സേവാകേന്ദ്രം ദേശീയപാതയിലൂടെ കടന്നുപോകുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ആശ്രയമാകും. വൃശ്ചികം ഒന്നുമുതല്‍ 64 ദിവസവും ഇരുപത്തിനാലു മണിക്കൂറും സേവാകേന്ദ്രം പ്രവര്‍ത്തിക്കും.
അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്മാന് മുരളീധര ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്, ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മധുസൂദനന് ഭരതാഞ്ജലി (നൃത്തം), വിനോദ്കുമാര്‍ കാഞ്ഞിലശ്ശേരി (ചെണ്ടവാദ്യം), ഷാബു അണേല (കാര്‍ഷികം), എന്‍.കെ. സുരേഷ്ബാബു (ഡ്രൈവര്‍), കെ.കെ. പുരുഷോത്തമന് (ആംബുലന്‍സ് ഡ്രൈവര്‍) എന്നിവരെ സേവാഭാരതി ആദരിച്ചു. വിവിധ ക്ഷേത്ര കമ്മിറ്റി പ്രതിനിധികളായ കെ.വി. സന്തോഷ്കുമാര്‍(മനയെടുത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം) പി.എം. രമി, (കൊരയങ്ങാട് ക്ഷേത്രകമ്മിറ്റി), ശിവന് കേളോത്ത് (പയറ്റുവളപ്പില്‍ ക്ഷേത്ര കമ്മിറ്റി), കെ.വി. രാമചന്ദ്രന് (ആന്തട ക്ഷേത്ര സംരക്ഷണ സമിതി), സി.എം. അച്യുതന് (ചെറിയ ശ്രീദുര്‍ഗ ഭഗവതി ക്ഷേത്രം), വി.കെ. പുഷ്കരന് (വിരുന്നുകണ്ടി കുറുമ്പ ഭഗവതി ക്ഷേത്രം), വി. കെ. മനോജ്കുമാര്‍ (വലിയമങ്ങാട് അറയില്‍ കുറുമ്പ ഭഗവതി ക്ഷേത്രം), ചാത്തോത്ത് രവീന്ദ്രന്, സുബ്രഹ്മണ്യന്, എന്നിവര്‍ സംസാരിച്ചു. രാമന് കീഴന മുഖ്യ പ്രഭാഷണം നടത്തി.
രജി കെ.എം. സ്വാഗതവും മോഹനന് കല്ലേരി നന്ദിയും പറഞ്ഞു. ഭരതാഞ്ജലി പെര്‍ഫോമിംഗ് ആര്‍ട്സിന്റെ ദശാവതാരം അഷ്ടപതിയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: