നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തില്‍ കോടികള്‍ ചിലവിട്ട് സ്ഥാപിച്ച വഴിവിളക്കുകള്‍ മിഴിപൂട്ടി. ഗുണനിലവാരം ഇല്ലാത്ത വയറുകളും ലൈറ്റ് ഫിറ്റിങുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
കെഎസ്ഇബിയുടെ കണക്ഷന് ലഭിക്കുന്നതിന് മുമ്പ് തന്നെ ബില്‍ മാറിക്കൊടുത്തത് വിവാദം ആയിരുന്നു. തുടര്‍ന്ന് ചില്ലറ ഫിറ്റിങ് കൂടി ചെയ്തതായി വരുത്തി തീര്‍ത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതു
മായി ബന്ധപ്പെട്ട് അന്നുതന്നെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. ചൈനയുടെ സാധനങ്ങള്‍ ആണ് സ്ഥാപിച്ചതെന്നും കെല്‍ട്രോണ്‍ എന്ന ലേബല്‍ സ്റ്റിക്കര്‍ പതിപ്പിച്ചതനെന്നും പരാതിയുണ്ട്. വെട്ടമില്ലാത്തതിനാല്‍ താലൂക്ക് ആശുപത്രിയുടെ പരിസരത്ത് തെരുവ് നായ്ക്കളെയും പാമ്പിനെയും ഭയന്നിട്ട് രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കഴിയുന്നില്ല. ബി.എഡ.് കോളേജ് മുതല്‍ ചെമ്പകക്കുഴി വരെയുള്ള മെയിന്‍ റോഡിലും വെളിച്ചമില്ല.
ബസ് സ്റ്റാന്റും പരിസരങ്ങളും ഇടവഴികളും സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അഴിമതികളെപ്പറ്റി അടിയന്തിരമായി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: