തിരുവനന്തപുരം: കുടുംബശ്രീയില്‍ ലക്ഷക്കണക്കിന് രൂപയുടെ വായ്പാതട്ടിപ്പ്. അംഗങ്ങള്‍ അല്ലാത്തവരുടെ പേരില്‍ വായ്പ എടുത്ത് പണം തട്ടി. നെടുങ്കാട് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകളിലാണ് വ്യാപക വായ്പാതട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്. മേലാറന്നൂര്‍ സ്വദേശിനി ശുഭയ്ക്കും വലിയശാല സ്വദേശിനി പത്മയക്കും വായ്പാകുടിശ്ശിക തിരികെ അടയ്ക്കണമെന്ന് ബാങ്കില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
നെടുങ്കാട് പ്രവര്‍ത്തിക്കുന്ന മുത്താരമ്മന്‍ കുടുംബശ്രീ യൂണിറ്റ് 2014 ല്‍ കരമനയിലെ യൂണിയന് ബാങ്ക് ബ്രാഞ്ചില്‍ നിന്ന് മൂന്നുലക്ഷംരൂപ വായ്പ എടുത്തു. പത്തംഗങ്ങള്‍ സംഘത്തില്‍ ഉണ്ടെന്ന് കാണിച്ചാണ് കുടംബശ്രീ എഡിഎസിന്റെ സഹായത്താടെ വായ്പ എടുത്തത്. ശുഭയും പത്മയും ഈ കുടുംബശ്രി യൂണിറ്റിലെ അംഗങ്ങള്‍ അല്ല. വായ്പ എടുക്കാന്‍ കുറഞ്ഞത് പത്തംഗങ്ങള്‍ വേണം. മൂന്ന് അംഗങ്ങളുടെ കുറവുവന്നതിനലാണ് അംഗങ്ങളെ വ്യാജമായി കൂട്ടിച്ചേര്‍ത്ത് വായ്പ തരപ്പെടുത്തിയത്. ഇതിലേക്ക് ഇവരുടെ ആധാര്‍ കാര്‍ഡും ഫോട്ടോയും തരപ്പെടുത്തി വായ്പയ്ക്കായി ബാങ്കില്‍ ഹാജരാക്കി. നെടുങ്കാട് പ്രദേശത്ത് ഇവര്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്നു. നഗരസഭയില്‍ നിന്നുലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്കായി ഫോട്ടോയും ആധാര്‍കാര്‍ഡും കൗണ്‍സിലറുടെ കൈവശം നല്കയിരിക്കാമെന്ന് ഇവര്‍ പറഞ്ഞു. ഈ രേഖകള്‍ ഉപയോഗിച്ചാണ് വായ്പ എടുത്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ 2,40,000 രൂപ വായ്പ കുടിശ്ശികയായി. നിരവധി തവണ ബാങ്ക് അധികൃതര്‍ കുടുംബശ്രീ ഭാരവാഹികളോട് വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് വായ്പ എടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ ഓരോരുത്തരെയും അറിയിച്ചു. തങ്ങള്‍ വായ്പ എടുത്തിട്ടില്ലെന്നും മുത്താരമ്മന്‍ കുടംബശ്രീയില്‍ അംഗങ്ങളല്ലെന്നും ശുഭയും പത്മയും ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഒഴിവാക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും ബാങ്കിലെത്തി പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് ഇവരുടെ വ്യാജ ഒപ്പിട്ട് വായ്പ എടുത്തതായി കണ്ടെത്തിയത്. തട്ടിപ്പ് പുറത്തായതോടെ സിപിഎം അംഗങ്ങളായ കുടുംബശ്രീ ഭാരവാഹികള്‍ എഡിഎസുമായി എത്തി വായ്പ തിരികെ അടയ്ക്കാമെന്ന് ഉറപ്പുനല്‍കി.
എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ ഉച്ചയോടെ തുക ഒന്നായി അടച്ചു. ഇതോടെ വായ്പ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായി. തുക ഒടുക്കിയെങ്കിലും വായ്പാ ബാധ്യതയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്കാന് ബാങ്ക് അധികൃതര്‍ തയ്യാറായില്ല. പോലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് തട്ടിപ്പിനിരയായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: