ിരുവനന്തപുരം: 85-ാമത് ശിവഗിരി തീര്‍ഥാടനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ശിവഗിരിമഠത്തില്‍ വിവിധ വകുപ്പുദേ്യാഗസ്ഥരുടെ അവലോകനയോഗം നടന്നു. വി. ജോയി എംഎല്‍എയുടെ സാന്നിധ്യത്തില്‍ കളക്ടര്‍ ഡോ കെ. വാസുകിയാണ് യോഗം വിളിച്ചത്.
റോഡ്, ശുദ്ധജലവിതരണം, ക്രമസമാധാനം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ഈ തീര്‍ഥാടനകാലത്ത് നടപ്പാക്കും. 12 വ്യത്യസ്ത ഇടങ്ങളില്‍ കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തും. പുറമെ സ്ഥിരംസംവിധാനങ്ങള്‍ വേറെയുമുണ്ടാകും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെഎസ്ആര്ടിസിഇക്കുറിനൂറ്അധികസര്വീസുകള് നടത്തും. 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതിനല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു.
പോലീസുദേ്യാഗസ്ഥര്ക്ക് പുറമെ എന്‍എസ്എസ്, എന്‍ സിസി, എസ്പിസി എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്തും. ബീച്ചില്‍ 15അധികഗാര്ഡുകള്ക്ക് സുരക്ഷാചുമതല നല്‍കും. തീര്‍ഥാടകര്‍ക്കുള്ള പ്രാഥമികസൗകര്യങ്ങള്ക്കായി അധികശൗചാലയങ്ങള് മുനിസിപ്പാലിറ്റി ഏര്‍പ്പാടാക്കും. തീര്‍ഥാടനകാലം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കുടിവെള്ളക്കുപ്പി ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അനുവദിക്കില്ല. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍സിപ്പാലിറ്റി ഏര്‍പ്പെടുത്തും. ഫ്ളക്സുകളും ഉപയോഗിക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്ഥാടനസെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, തീര്‍ഥാടന ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധുഹരിദാസ്, വൈസ്ചെയര്‍മാന്‍ അനിജോ, ആറ്റിങ്ങല്‍ എഎസ്പി ആദിത്യ, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: