പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ വന്യമൃഗശല്യത്തിന് പുറമേ കാര്‍ഷിക വിളകള്‍ മോഷണം പോകുന്നതും നിത്യ സംഭവമായി. കൃഷി ചെയ്ത് വിളവെടുക്കാന്‍ പാകമാകുമ്പോഴാണ് മോഷ്ടാക്കള്‍ അപഹരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ പാതിരിക്കല്‍ കളീക്കല്‍ കിഴക്കേതില്‍ രവിയുടെ 60 ഓളം ഏത്തക്കുലകളും, 100 മൂട് മരച്ചീനീയും മോഷണം പോയി. നാളെ വിളവെടുക്കാനിരുന്ന വാഴക്കുലകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കല്ലുംകടവ് മരോട്ടിമൂട് സ്കൂളിന് സമീപം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു കര്‍ഷകനായ രവി. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. പണം പലിശയ്ക്ക് എടുത്താണ് കൃഷി ചെയ്തിരുന്നത്. രാവും പകലും മണ്ണില്‍ കഷ്ടപ്പെട്ട് വിളയിച്ചെടുത്തത് മോഷ്ടാക്കള്‍ കൊണ്ടു പോയതോടെ ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രവി. നിര്‍ധന കുടുംബത്തിന്റെ വരുമാന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. കൂട്ടമായെത്തുന്ന കാട്ടു പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. വന്യമ്യഗ ശല്യത്തിന് പുറമേ മോഷണവും വ്യാപകമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മലയോര മേഖലയിലെ കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: