കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹറു രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-കൊല്‍ക്കത്ത മല്‍സരത്തിന്റെ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകരുടെ പ്രതിഷേധം. രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്പനയില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുന്നതല്ലെന്നും ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരില്‍ അധികവും.
തുടർന്ന് ഇവർ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പോലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
അതേസമയം, ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാണെന്നും ആക്ഷേപമുണ്ട്.
ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ രണ്ടായിരം മുതല്‍ നാലായിരം വരെയാണ് ഒരു ടിക്കറ്റിന്റെ കരിഞ്ചന്ത വിലയായി വാങ്ങുന്നത്. രണ്ടായിരത്തിനു ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയവരാണു നാലായിരത്തിനു കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: