കോട്ടയം: ജില്ലയില്‍ മണ്ണെടുപ്പിന്റെ പ്രധാന കേന്ദ്രമായി വാകത്താനം മാറിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഇതുവരെ 45-ല്‍ കൂടുതല്‍ അനധികൃത മണ്ണ് ഖനനം നടന്നതായിട്ടാണ് പറയപ്പെടുന്നത്. ഇവയില്‍ മിക്കവയും നിയമപരമായി അനുമതി ലഭിക്കാത്തതാണ്. ഉന്നത രാഷ്ടീയ നേതൃത്വവും ഉദ്യോഗസ്ഥരും തമ്മിലുളള ഒത്തുകളി മണ്ണെടുപ്പിനെ സഹായിക്കുന്നുണ്ട്. മണ്ണെടുപ്പ് ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് ഒതുക്കനാണ് ശ്രമം. കഴിഞ്ഞ ദിവസം തോട്ടയ്ക്കാട് ഭാഗത്ത് മണ്ണെടുപ്പിനെ ചോദ്യം ചെയ്ത വ്യക്തിയുടെ വീട് ആക്രമിച്ചിരുന്നു. എല്ലാനിയമങ്ങളും കാറ്റില്‍പ്പറത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മണ്ണ് മാഫിയ്ക്ക് എതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് ജലഉപഭോക്തൃ- തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: