വൈക്കം: വൈക്കത്തഷ്ടമിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാകളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റിആവശ്യപ്പെട്ടു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരം മൂലം അഷ്ടമി നാളുകളിലെ ശുദ്ധജലവിതരണ സംവിധാനം പോലും അവതാളത്തിലായിരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടേണ്ട എംഎല്‍എ വെറും കാഴ്ച്ചക്കാരിയായി മാറിയിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ജല അതോറിറ്റി വൈദ്യതി ചാര്‍ജ് കുടിശ്ശിഖ വരുത്തിയതിന്റെ പേരില്‍ റവന്യൂ വകുപ്പ് ഇടപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതോടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലായി.
29ന് അഷ്ടമി കൊടിയേറാനിരിക്കെ റവന്യൂവകുപ്പ് കൈകൊണ്ട നടപടി ആസൂത്രിത നീക്കത്തിന്റെ ഭാഗമാണൊയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ടിടപ്പെട്ട് പ്രശനങ്ങള്‍ പരിഹരിക്കുകയും, വകുപ്പ് തല ഉദ്ദ്യോഗസ്ഥരുടേയും, ജനപ്രതിനിധികളുടെയും യോഗം വിളിച്ച് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ അദ്ധ്യക്ഷനായി ചേര്‍ന്നയോഗം ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. കെ.പി.ഹരി,വൈക്കം ഗോപകുമാര്‍,അഡ്വ. പി.കെ. ഷാജി, പി.ആര്. സുഭാഷ്, എസ്.എന്‍.വി. രുപേഷ്, കെ.കെ. കുണാകരന്‍, ഒ. മോഹനകുമാരി, വിനൂപ് വിശ്വം, ലേഖാഅശോകന്, പി.ഡി. സുനില്‍ബാബു, ശ്രീകുമാരി.യു നായര്‍, ജോര്‍ജ് ബ്രഹ്മമംഗലം, എം.ആര്. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: