പീരുമേട്: ദിവസക്കൂലിയ്ക്ക് പോലീസിലും അഗ്നിശമനസേനയിലും ജോലി ചെയ്യുന്ന ഹോംഗാര്‍ഡുമാരുടെ ശമ്പളം വൈകുന്നു. ശമ്പളം വൈകുന്നതോടെ 650 രൂപ ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുന്നഇവരുടെ ജീവിതം ബുദ്ധിമുട്ടിലാകുന്നു.
സൈന്യത്തില്‍ നിന്നടക്കം വിരമിച്ചവരെയാണ് ഹോം ഗാര്‍ഡുമാരായി സര്‍ക്കാര്‍ നിയമിക്കുന്നത്. നൂറോളം പേരാണ് ജില്ലയില്‍ ജോലി ചെയ്യുന്നത്. തൊടുപുഴ പോലീസില്‍ ഏഴും അഗ്നിശമന സേനയില്‍ അഞ്ചും ഹോംഗാര്ഡുമാരാണുള്ളത്. കട്ടപ്പനയില്‍ ഇത് യഥാക്രമം ഏഴ് വീതമാണ്.
ജില്ലയിലെ മറ്റ് അഗ്നിശമന സേന യൂണിറ്റുകളിലും പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളിലും ഹോംഗാര്‍ഡുമാരുടെ സേ
സവനം ഉണ്ട്. തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് നിയന്ത്രണം അടക്കമുള്ള ഭാരിച്ച ജോലിയാണ് ഇവര്‍ ചെയ്യുന്നത്. മുമ്പ് മാസത്തിലെ ആദ്യ ആഴ്ചയില്‍ ശമ്പളം ലഭിക്കുമായിരുന്നെന്നാണ് ജീവനക്കാര്‍ പറയുന്നത്.
നവംബര്‍ പാതി പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്സ് അസി. ഡിവിഷണല്‍ ഓഫീസര്‍ സ്ഥലം മാറി പോയതും, പകരം വന്നയാള്‍ അവധിയെടുത്തതുമാണ് ശമ്പളം ലഭിക്കാന്‍ താമസം വന്നതിന് കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ശമ്പളം ഉടന്‍ നല്‍കും
തൊടുപുഴ: ശമ്പളം ഉടന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അഗ്നിശമനസേന അസി. ഡിവിഷണല്‍ ഓഫീസര്‍ റെജി വി. കുര്യാക്കോസ് ജന്മഭൂമിയോട് പറഞ്ഞു. ഒരാഴ്ചമുമ്പാണ് ഇടുക്കി
ജില്ലയില്‍ ചാര്‍ജ്ജെടുത്തത്. ട്രഷറിയില്‍ നിന്ന് പണം മാറണമെങ്കില്‍ പുതിയ ഒപ്പ് തിരുവനന്തപുരത്ത് നിന്ന് അംഗീകരിച്ച് കിട്ടണം. ഇതില്‍ വരുന്ന താമസമാണ് ശമ്പളം നല്കാന് വൈകിപ്പിക്കുന്നത്. ഇതിനായി ശ്രമം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: