ന്യൂദല്‍ഹി: പരിചയ സമ്പന്നനായ മധ്യ നിരക്കാന്‍ സര്‍ദാര്‍ സിങ്ങിനെ ഹോക്കി ലോക ലീഗ് ഫൈനല്‍സിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. അതേസമയം പരിക്കില്‍ നിന്ന് മോചിതനായ രൂപീന്ദര്‍ പാല് സിങ്ങ്, ബീരേന്ദ്ര ലാക്ര എന്നിവരെ പതിനെട്ടംഗ ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം ഭുവനേശ്വറിലാണ് ടൂര്‍ണമെന്റ്.
ഈ വര്‍ഷത്തെ ഖേല്‍ രത്ന അവാര്‍ഡ് ജേതാവാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട സര്‍ദാര്‍ സിങ്ങ്. കഴിഞ്ഞ മാസം ധാക്കയില്‍ നടന്ന ഏഷ്യകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു. തഴയപ്പെട്ടതോടെ സര്‍ദാറിന്റെ ഹോക്കി ജീവിതം അവസാനിക്കുമെന്നാണ് സൂചന.
അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രുപീന്ദര്‍ ടീമില്‍ തിരിച്ചെത്തുന്നത്. യൂറോപ്യന്‍ പര്യടനത്തിലാണ് രുപീന്ദര്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പി.ആര് ശ്രീജീത്ത് ഇതുവരെ പൂര്‍ണ ആരോഗ്യം വിണ്ടെടുക്കാത്ത സാഹചര്യത്തില്‍ ആകാശ് ചിക്തേയും സുരാജ് കര്‍ക്കേരയും ഇന്ത്യന്‍ ഗോള്‍ വലയം കാക്കും.
ഹോക്കി ലോക ലീഗ് ഫൈനല്‍സില്‍ ഇന്ത്യ പൂള് ബിയില്‍ മത്സരിക്കും.ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ജര്‍മനി എന്നിവയാണ് ഈ പൂളിലെ മറ്റു ടീമുകള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: ആകാശ് അനില്‍ ചിക്തെ, സുരാജ് കര്‍ക്കേര.
പ്രതിരോധ നിരക്കാര്‍: ഹര്‍മന്‍പ്രീത് സിങ്ങ്, അമിത് രോഹിദാസ് , ഡിപ്സന് ടിര്‍ക്കി, വരുണ്‍ കുമാര്‍, രുപീന്ദര്‍പാല്‍ സിങ്ങ്, ബിരേന്ദ്ര ലാക്ര.
മധ്യനിരക്കാര്‍: മന്‍പ്രീത് സിങ്ങ് (ക്യാപറ്റന്), ചിങ്ങ്ളന്സന സിങ്ങ് ( വൈസ് – ക്യാപ്റ്റന്‍), എസ്.കെ. ഉത്തപ്പ, സുമിത്, കോതജിത്ത് സിങ്ങ്.
മുന്നേറ്റനിരക്കാര്‍: എസ്.വി.സുനില്‍, ആകാശ്ദീപ് സിങ്ങ്, മന്ദീപ് സിങ്ങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, ഗുര്‍ജന്ത് സിങ്ങ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: