കുറ്റിയാടി: പ്രായം 73ല്‍ എത്തി നില്ക്കുന്ന കൃഷ്ണസ്വാമിക്ക് കരിമല കയറ്റം ഒരിക്കലും കഠിനമായിട്ടില്ല. തികഞ്ഞ ഭക്തന് ഒരിക്കലും അങ്ങനെയാവില്ലെന്നും കഷ്ണസ്വാമിയുടെ 52 വര്‍ഷത്തെ ശബരിമല ദര്‍ശനം ഓര്‍മ്മപ്പെടുത്തുന്നു. കുന്നുമ്മല്‍ പഞ്ചായത്തിലെ വട്ടോളിയിലെ മാവുള്ളപറമ്പത്ത് കൃഷ്ണ സ്വാമി (73) 22-ാമത്തെ വയസ്സിലാണ് ആദ്യമായി പതിനെട്ടാം പടി ചവുട്ടിയത് പിന്നീടിങ്ങോട്ട് 52 വര്‍ഷമായി തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തുന്നു.
വിഷു-ഓണ മാസ പൂജകളുടെ കാലത്തും മകരവിളക്കിനും കൃഷ്ണസ്വാമി മലകയറുന്നു. ഇതുവരെയുള്ള മുതല്‍ക്കൂട്ടായി ഇദ്ദേഹത്തിനുള്ളത് നൂറുകണക്കിന് ശിഷ്യഗണങ്ങള്‍. ആദ്യകാലത്ത് ചാലക്കയം വരെ മാത്രമേ ബസ്സുണ്ടായിരുന്നുള്ളു. അവിടെ നിന്ന് 2 കിലോമീറ്റര്‍ നടന്നാലാണ് സന്നിധാനത്ത് എത്തുക.
ആദ്യമായി വട്ടോളി ശിവക്ഷേത്രത്തില്‍ നിന്നാണ് 1965 ല്ഊരത്തെ കൃഷ്ണഗുരു സ്വാമിയുടെ നേതൃത്വത്തില്‍ 8 പേരടങ്ങുന്ന തീര് ത്ഥാടകസംഘം ശബരിമലക്ക് പുറപ്പെട്ടത്. ഒരാള്‍ക്ക് 30 രൂപ നിരക്കില്‍ 8 ദിവസത്തേക്ക് ജീപ്പിലായിരുന്നു യാത്ര.1969ലാണ് ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ആദ്യമായി ഗുരുസ്വാമി എന്ന നിലയില്‍ കെട്ടുനിറച്ചുകൊടുത്തത്. പിന്നീട് ഗുരുസ്വാമിയായി നൂറുകണക്കിന് അയ്യപ്പ ഭക്തന്മാര്ക്ക് കെട്ടുനിറച്ചുകൊടുത്തു. മണ്ഡലകാലമായാല്‍ കൃഷ്ണസ്വാമിക്ക് ഏറെ തിരക്കാണ്. നൂറുകണക്കിന് ഭക്തരാണ് കൃഷ് ണസ്വാമിയില് നിന്ന് മാല ഏറ്റുവാങ്ങി കഴുത്തില്‍ അണിയുന്നത്.
കൃഷ്ണസ്വാമി വട്ടോളി കുന്നുമ്മല്‍ എഇഒ ഓഫിസില്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി കുറ്റിയാടി കുഞ്ഞുമഠം മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കൃഷ്ണസ്വാമിയുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: