കൊട്ടാരക്കര: ക്ഷേത്രഭരണ സമിതി തര്‍ക്കത്തിന്റെ പേരി ല്‍ അന്‍പതിനായിരം രൂപയ്ക്ക് അയല്‍ക്കാരനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി യ കേസില്‍ പ്രധാന പ്രതി ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റില്‍.
അമ്പലക്കര പട്ടേരി ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്പലക്കര കവിലഴികത്ത് വീട്ടില്‍ അനില്‍ലാലിനെ കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയത്.
ക്വട്ടേഷന്‍ നല്കിയ അമ്പലക്കര ദേവീകൃപയില്‍ അനീഷ്, സംഘാംഗങ്ങളായ കടയ്ക്കല്‍ കുറ്റിക്കാട് ആതിരാലയത്തില്‍ അമ്പു (21), അഞ്ചല്‍ തഴമേല്‍ സംഗീതത്തില്‍ ജിത്തു (23), ചടയമംഗലം ആയൂര്‍ കുഴിയം സാന്‍ജോ വിലാസം വീട്ടില്‍ സാന്‍ജോ ജോണ്സന് (24), ആയൂര്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളിമുക്ക് ഷീജാ മന്‍സിലില്‍ ഷാബു (29) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 13ന് രാത്രി 8.30ന് അമ്പലക്കര പട്ടേരി കശുവണ്ടി ഫാക്ടറിക്ക് സമീപത്തായിരുന്നു സംഭവം. പോലീസ് പറയുന്നത്; അയല്‍വാസികളായ അമ്പലക്കര ദേവീകൃപയില്‍ അനീഷും വിമുക്ത ഭടനായ അനില്‍ലാലും പട്ടേരി ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ അനില്‍ലാല്‍ ഭരണ സാരഥ്യം ഏറ്റെടുത്തു.
തുടര്‍ന്ന് അനീഷ് ആയൂരില്‍ ജിംനേഷ്യം നടത്തുന്ന ഷാബുവിന് അന്‍പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി. അഡ്വാന്‍സായി അയ്യായിരം രൂപയും നല്കി. 13ന് രാത്രി ഇവര്‍ ബൈക്കില്‍ വരികയും ആളെ കാണിച്ചു കൊടുക്കാനായി അനിഷ് കാറില്‍ മുന്നേ പോവുകയും ചെയ്തു. മൂന്നാം പ്രതിയായ ജിത്തു വാളകത്ത് ഇറങ്ങി.
പട്ടേരിയില്‍ കട നടത്തി വന്നിരന്ന അനില്‍ലാല്‍ കട അടച്ച് വീട്ടിലേക്ക് പോകും വഴി പതിയിരുന്ന് കമ്പിവടിക്ക് തലക്കടിച്ച് കൊല്ലാ ശ്രമിച്ചു. മാരകമായി മുറിവേറ്റ ഇയാള്‍ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജിത്തു, സാന്‍ജോ ജോണ്സണ്, ഷാബു എന്നിവര്‍ക്കെതിരെ വേറെ കേസുകളും നിലവിലുണ്ട്. സാന്‍ജോ അമേരിക്കയില്‍ നിന്നും ലീവിന് നാട്ടിലെത്തിയതാണ്. പ്രതികളെ കോടതി റിമാന്റ് ചെയതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: