തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ രാജ്യാന്തര കള്ളക്കടത്തു സംഘത്തിന്റെ ഗൂഢനീക്കം. ഒത്താശ ചെയ്ത് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം വിമാനത്താവള ഉദ്യോഗസ്ഥരും. വിമാനത്താവളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനിയും സ്വര്‍ണക്കടത്തിന് സഹായം നല്‍കുന്നതായാണ് സൂചന. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പു നല്കി.
മുമ്പ് രഹസ്യാന്വേഷണവിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്ഥലംമാറിപ്പോയ സുരക്ഷാഉദ്യോഗസ്ഥന് തിരിച്ചെത്തിയതോടെയാണ് സ്വര്‍ണ കള്ളക്കടത്തുസംഘം സജീവമായത്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അവസാനനാളുകളിലാണ് മുസ്ലിംലീഗുമായി അടുത്തുബന്ധമുള്ള ഈ ഉദ്യോഗസ്ഥനെ നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥലംമാറ്റം താത്കാലികമായി മരവിപ്പിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ മുന്‍ സര്‍ക്കാരിന്റെ സ്ഥലംമാറ്റാനുള്ള തീരുമാനം നടപ്പാക്കി. തുടര്‍ന്ന് മൂന്നുവര്‍ഷം ഈ ഉദ്യോഗസ്ഥന് ദക്ഷിണേന്ത്യയിലെ മറ്റൊരു വിമാനത്താവളത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെന്നൈയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് ഇയാള്‍ തിരിച്ച് തിരുവനന്തപുരത്തേക്ക് കുറച്ചുനാള്‍ മുമ്പ് മാടങ്ങിയെത്തിയത്. ഇയാള്‍ മടങ്ങി വന്നതിന്റെ അടുത്തദിവസത്തെ ചില മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തയും വന്നിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ഈ ഉദ്യോഗസ്ഥന് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതടക്കം രാഷ്ട്രവിരുദ്ധ ശക്തികളുമായി അടുത്തബന്ധം പുലര്‍ത്തുന്നതുവരെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് ഇത്തരം ചില ബന്ധപ്പെടലുകള്‍ കണ്ടെത്തിയതോടെയാണ് ഇയാളെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍ശനനിര്‍ദ്ദേശപ്രകാരം സ്ഥലംമാറ്റിയത്. കൂടാതെ വിമാനത്താളവത്തിനുള്ളില് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതായും ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: