വാഷിങ്ടണ്‍: ചൈനയുടെ ‘ഒരു മേഖല ഒരു പാത’ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ന് ലോകത്ത് ഒരേയൊരു നേതാവെയുള്ളൂവെന്ന് യുഎസ് വിദേശകാര്യ വിദഗ്ധന്‍. ഇന്ത്യന്‍ പ്രദേശത്തേക്കുള്ള അധിനിവേശമെന്നു ചൂണ്ടിക്കാട്ടി അവര്‍ തുടക്കം മുതല്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നുവെന്നും ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചൈനീസ് കാര്യങ്ങള്‍ക്കുള്ള വിദഗ്ധന്‍ മൈക്കിള്‍ പില്‍സ്ബറി പറഞ്ഞു.
പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഈ പദ്ധതി. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങിന്റെ സ്വപ്ന പദ്ധതിയാണിത്. പാക്ക് അധിനിവേശ കശ്മീരിലൂടെയാണിത് കടന്നുപോകുന്നത്. അതാണ് ഇന്ത്യയുടെ എതിര്‍പ്പിനു പ്രധാന കാരണം,
യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിന്റെ ഇന്തോ-പസഫിക് നയം പ്രതീക്ഷ നല്കുന്നു. പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തിയപ്പോള്‍ ഒബാമ ഭരണകൂടത്തിനെതിരെ അവര്‍ രംഗത്തെത്തിയ കാര്യവും പില്‍സ്ബറി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: