പ്രേമത്തിന്റെ സ്വഭാവം നിര്‍വചനങ്ങള്‍ക്ക് അതീതമാണ്. അതിന്റെ ആഴവും പരപ്പും അളവുകള്‍ക്കപ്പുറമാണ്. അത് വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. നാവുകൊണ്ട് രുചിച്ചറിയാനുമാവില്ല. കാരണം പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അളന്നെടുക്കാനാവാത്തതാണ്.
എന്നാല്‍ പഞ്ചേന്ദ്രിയങ്ങളെയും പ്രവര്‍ത്തനക്ഷമമാക്കുന്നത് ഈ ഭഗവത് സാന്നിദ്ധ്യമാണ്. ആ സാന്നിദ്ധ്യമില്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ ജഡം മാത്രം. ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ നമുക്ക് അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം ആ ഭഗവത് സാന്നിദ്ധ്യം നമ്മിലുണ്ടെന്ന്.
പ്രേമഭക്തിയുടെ പ്രകൃതം അതാണ്. അത് വര്ണിച്ചവതരിപ്പിച്ച് പൂര്‍ണത്വം നേടാന്‍ നമുക്കാവില്ല. എന്നാല്‍ നമ്മുടെ അനുഭവത്തില്‍നിന്നും നമുക്കതിന്റെ ഏകദേശ രൂപം മനസ്സിലാക്കാം. ഏകദേശ രൂപം മാത്രം. കാരണം മനസ്സ് ആ സാന്നിദ്ധ്യത്തിന്റെ മായാസൃഷ്ടിയാണ്. അതിനാല്‍ ആ സാന്നിദ്ധ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനുള്ള വലിപ്പവും മഹത്വവും മനസ്സിനില്ല.
ഒരു വീടിനകത്തുനിന്നുകൊണ്ട് നമുക്ക് ആ പ്രദേശത്തെ മുഴുവന്‍ കാണാന്‍ കഴിയുമോ. ഒരു പക്ഷേ ഇന്നത്തെ കാലത്ത് അതിന്റെ നിഴല്‍ കാണാനായേക്കാം. എന്നാല്‍ അതിനെ മുഴുവന്‍ ഉള്‍ക്കൊള്ളാനാവില്ല.
ആ സാന്നിദ്ധ്യത്തിന്റെ ചെറിയ മാതൃക മാത്രമാണ് മനസ്സുകൊണ്ട് നാം കണ്ടറിയുന്നത്.
മാതൃസ്നേഹത്തിന്റെ അളവ് ഒരു ശിശുവിന് വര്‍ണിക്കാനാവില്ല. അതിന്റെ നിഴല്‍ മാത്രം കണ്ട് ആ ശിശു ആ സ്നേഹത്തെ ഉള്‍ക്കൊള്ളുന്നു.
അത് പൂര്‍ണമാണെന്ന് ആ ശിശു തിരിച്ചറിയുന്നു.
ഓം പൂര്ണമദ പൂര്‍ണമിദം
പൂര്ണാത് പൂര്‍ണമുദച്യതേ
പൂര്‍ണസ്യ പൂര്ണമാദായ
പൂര്ണമേവാശിഷ്യതേ
ഓം ശാന്തി, ശാന്തി, ശാന്തിഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: