പട്ടികടിയേറ്റ് നൂറോളം പേര് ചികിത്സയില്‍. നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു എന്ന ജന്മഭൂമി 13.11.17 ലെ വാര്‍ത്തയാണ് ഈ കത്തിനാധാരം. ഇന്ന് പത്ര – ദൃശ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് പട്ടിയുടെ കാര്യം.പട്ടിയെ കൊല്ലണം. കൊല്ലുന്നവര്‍ക്ക് പാരിതോഷികം. പട്ടി പിഞ്ചുകുഞ്ഞിനെ കടിച്ചുകീറികൊന്നു, വൃദ്ധയെ കടിച്ചു, തെരുവില്‍ കിടന്നുറങ്ങിയവരെ കടിച്ചു, ചെങ്ങമനാട് പട്ടികളെ കൂട്ടത്തോടെ കൊന്നു. അങ്ങനെ കുറെ വാര്‍ത്തകള്‍.
ഇതിനിടെ പട്ടികളെ വന്ധീകരിച്ച് സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് നാളുകളേറെയായി. അത് പ്രഖ്യാപനത്തിലൊതുങ്ങി. പട്ടികള്‍ കൂട്ടംകൂടി അലഞ്ഞുതിരിയുന്നു. ഇവയുടെ പെരുപ്പം കൂടിവരുന്നു. ഹോട്ടലുകള്‍, ആഡിറ്റോറിയങ്ങള്‍, മറ്റ് പരിപാടികള്‍ നടക്കുന്ന സ്ഥലത്തും മറ്റും അധികം വരുന്ന ഭക്ഷണങ്ങള്‍ രാത്രികാലങ്ങളില്‍ റോഡരുകില്‍ ഉപേക്ഷിക്കുന്നു.
ഇത് തിന്നും കൊഴുത്തും പ്രജനനം വര്‍ധിപ്പിച്ച് വിഹരിച്ച് നടക്കുന്ന നായ്ക്കള്‍.
പട്ടിസ്നേഹികള്‍ പട്ടിയെ സ്നേഹിച്ചുതന്നെയാണ് വളര്‍ത്തുന്നത്. കുത്തിവെയ്പ്പ് എടുത്ത്, കൂടുണ്ടാക്കി നല്ല ഭക്ഷണം കൊടുത്ത് വളര്‍ത്തി നോക്കൂ. മനുഷ്യനെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു മൃഗം വേറെയില്ല. പിന്നെ കൊല്ലുന്നതിനെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. ഒരു ദിവസം ഭക്ഷണത്തിനുവേണ്ടി മാത്രം എത്ര ജീവികളെ കൊല്ലുന്നു. കോഴി, ആട്, താറാവ്, പന്നി, പോത്ത്, എരുമ ഇതിന്റെ കണക്ക് വല്ലതുമുണ്ടോ?ഒരു ദിവസത്തെ കണക്കിനെ ഒരുവര്‍ഷം കൊണ്ട് ഒന്ന് ഗുണിച്ചുനോക്കൂ. പിന്നെ പട്ടിയെ കൊല്ലുന്നതിനെ മാത്രം എന്തിനെതിര്‍ക്കണം.
എന്തെല്ലാം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നു. നടപ്പാക്കിയിട്ടും പരാജയപ്പെട്ടുപോയ കോടാനുകോടിയുടെ പദ്ധതികള്‍ നമ്മുടെ മുന്നിലുണ്ട്.
മറ്റ് ഫാമുകള്‍ നടത്തുന്നതുപോലെ നായ്ഫാമുകള് ഉണ്ടാവട്ടെ നമ്മുടെ നാട്ടില്‍. പട്ടിയുടെ മാംസം നമ്മള് ഭക്ഷിക്കാറില്ല. ഭക്ഷിക്കുന്ന സ്ഥലത്തേക്ക് കയറ്റിയയച്ചുകൊടുക്കാമല്ലോ.
കൊന്നു കുഴിച്ചുമൂടുന്നതിനേക്കാള്‍ ഭേദം മാംസക്കയറ്റുമതിയിലൂടെ സര്‍ക്കാരിന് നല്ല വരുമാനവും കിട്ടും.ഗവണ്മെന്റും വ്യക്തികളും സ്വയം സഹായ സംഘങ്ങളും ഒക്കെ നായ്ഫാം തുടങ്ങട്ടെ. അതോടെ നായശല്യം തീരും. വീട്ടിലും ഫാമിലും മാത്രമായി ഒതുങ്ങണം നായ്. അതിനുള്ള നിയമം ഉണ്ടാക്കിയാല്‍ മാത്രം മതി.
ശ്രീകുമാര്‍,
പാവുമ്പ, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: