ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതിലൂടെ മലബാര്‍ ദേവസ്വംബോര്‍ഡ് മതസ്വാതന്ത്യം നിരസിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്സിഡന്റ് കുമ്മനം രാജശേഖരന്.
സര്‍ക്കാര്‍ എന്തിനാണ് ക്ഷേത്രം പിടിച്ചെടുത്തത്. ഈ ക്ഷേത്രത്തില്‍ ഒരഴിമതിയുമുണ്ടായിരുന്നില്ല. പാര്‍ത്ഥസാരഥി ക്ഷേത്രഭരണത്തെ പ്രകീര്ത്തച്ചാണ് ദേവസ്വം കമ്മീഷണര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അഴിമതിയുള്ളതുകൊണ്ടാണ് പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡും അഴിമതിനിറഞ്ഞതാണ്.
അഴിമതി നിറഞ്ഞ വഖഫ് ബോര്‍ഡ് എന്തേ ഈ സര്‍ക്കാര്‍ പിരിച്ചു വിടാത്തത്. ക്രൈസ്തവ ദേവലയങ്ങളില്‍ ക്രമക്കേടുകളും, അഴിമതിയുമുണ്ടെന്ന് ഒട്ടേറെ പരാതികളുണ്ട്. എന്നിട്ടുമെന്തേ ക്രൈസ്തവ ദേവാലയങ്ങള്‍ പിടിച്ചെടുക്കാത്തത്. ദേവസ്വംമന്ത്രിക്ക് കേണല്‍ മണ്‍റോയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്ന് കുമ്മനം പരിഹസിച്ചു. അതുകൊണ്ടാണ് ഹൈന്ദവക്ഷേത്രങ്ങളെ മാത്രം തിരഞ്ഞുപിടിച്ചാക്രമിക്കുന്നത്. ഐതിഹാസികമായ സമരം നടന്ന ഗുരുവായൂരില്‍ 1931-ല്‍ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയാണ് സമരം നടത്തിയിരുന്നതെങ്കില്‍, ക്ഷേത്രഭരണ പ്രവേശനത്തിന് വേണ്ടി രണ്ടാം ഗുരുവായൂര്‍ സമരം നടത്തേണ്ട അവസ്ഥയിലെത്തിച്ചിരിക്കയാണ് ദേവസ്വം മന്ത്രി.
ബി.ജെ.പി ജില്ല പ്രസിഡണ്ട് എ. നാഗേഷ്, സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ്, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആര്. അനിഷ്, നേതാക്കളായ ദയാനന്ദന് മാമ്പുള്ളി, ജസ്റ്റിന് ജേക്കബ്ബ്, സുധീഷ് മേനോത്ത് പറമ്പില്‍, രാജന് തറയില്‍, അനില്‍ മഞ്ചറമ്പത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് തുടങ്ങിയവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: