കോട്ടയം: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്ന് എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവ പ്രതിമയെ കരുവാക്കി പിന്നാക്ക സമുദായ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. സാമുദായിക സംവരണമെന്നത് സമ്പത്ത് വര്ദ്ധിപ്പിക്കാനല്ലെന്നും അധികാര പങ്കാളിത്വത്തിന് അവസരമൊരുക്കുന്നതാണ്. ഇത് ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുകവഴി പിന്നാക്കവിഭാഗത്തോട് മാപ്പര്‍ഹിക്കാത്ത കടുത്ത അപരാധമാണ് ചെയ്തിരിക്കുന്നത്. ഈ അനീതിക്കെതിരെ എല്ലാ പിന്നോക്ക വിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് എം.മധു അദ്ധ്യക്ഷനായി. സെക്രട്ടറി ആര്.രാജീവ് പ്രമേയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: