കോട്ടയം: ജില്ലയിലെ റേഷന്‍ കടകളില്‍ ഭക്ഷ്യ വകുപ്പ് നടത്തുന്ന പരിശോധന പ്രഹസനമാകുന്നു.കാഞ്ഞിരപ്പള്ളി കണിമലയില്‍ കഴിഞ്ഞ ദിവസം പൂട്ടിച്ച റേഷന്‍ കട ഇതിന് മുമ്പും രണ്ടുതവണ നിയമനടപടിക്കു വിധേയമായിട്ടുണ്ട്.ചെറിയ തുക പിഴയടച്ചാല്‍ വീണ്ടും റേഷന്‍ കട തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.പുതുപ്പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയും ഇതുപോലെ പിഴയടച്ചു രക്ഷപ്പെടുകയായിരുന്നു.റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ അല്ലാതെ മറ്റു സാധനങ്ങള്‍ വില്‍ക്കരുതെന്നാണ് നിയമം ഈ നിയമം ലംഘിച്ച് ചിങ്ങവനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ പലചരക്കു സാധനങ്ങള്‍ വില്‍ക്കുന്നതായി പരാതിയുണ്ട്. റേഷന്‍ സാധനങ്ങള്‍ കൂടിയ വിലയ്ക്ക് പൊതുമാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള സാധ്യതയുള്ളതായി ഉപഭോക്തൃ സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയില്‍ ക്രമക്കേടിനെ തുടര്‍ന്നു പൂട്ടിച്ച റേഷന്‍ കടകള്‍ പിഴയടച്ചു വീണ്ടും പ്രവര്‍ത്തിക്കുന്നതിനു പിന്നില്‍ ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയാണെന്നാണ് ആക്ഷേപം.ഗുണമേന്മയുള്ള അരി റേഷന്‍ കടകളില്‍ എത്താന്‍ തുടങ്ങിയതോടെ അരി മറിച്ചു വില്‍ക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്.പാവപ്പെട്ടവന് രണ്ടു രൂപക്കു നല്‍കേണ്ട അരി കൂടിയ വിലക്കു സ്വകാര്യ കച്ചവടക്കാര്‍ക്കു മറിച്ചു വില്‍ക്കുന്നു.പരിശോധനയില്‍ പൂട്ടിക്കുന്ന റേഷന്‍ കടകള്‍ പിഴയടച്ചു വീണ്ടും അതേ ലൈസന്‍സിക്കു റേഷന്‍ കട നല്‍കരുതെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: