വിജയവാഡ: ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം കേരളത്തിന്റെ മെഡല്‍ വേട്ട. അഞ്ച് സ്വര്‍ണ്ണവും നാല് വെള്ളിയും 6 വെങ്കലവും കൗമാര കായികതാരങ്ങള്‍ വാരിക്കൂട്ടി. ഇതോടെ 10 സ്വര്‍ണ്ണം, 10 വെള്ളി, 10 വെങ്കലം എന്നിങ്ങനെ ആയി കേരളത്തിന്റെ സമ്പാദ്യം. അതേസമയം 16 സ്വര്‍ണ്ണവും 10 വെള്ളിയും 9 വെങ്കലവുമടക്കം ഹരിയാനയാണ് ഒന്നാമത്. കേരളം രണ്ടാമത്. 6 സ്വര്‍ണ്ണവും 11 വെള്ളിയും 7 വെങ്കലവുമായി യുപി മൂന്നാമത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ നിവ്യ ആന്റണി, ലോങ്ജമ്പില്‍ ആന്‍സി സോജന്, അണ്ടര്‍ 14 വിഭാഗം ലോങ്ജമ്പില്‍ ഡാലിയ പി. ലാല്‍, അണ്ടര്‍ 16 വിഭാഗം 400 മീറ്ററില്‍ പ്രസ്കില്ല ഡാനിയേല്‍, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ജിയോ ജോസ് എന്നിവരാണ് സ്വര്‍ണ്ണം നേടിയത്. നിവ്യ ആന്റണി സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡും മീറ്റ് റെക്കോര്‍ഡും തകര്‍ത്താണ് പൊന്നണിഞ്ഞത്.
അണ്ടര്‍ 20 ഹൈജമ്പില്‍ ടി. ആരോമല്‍, 100 മീറ്ററില്‍ അതുല്‍ സേനന്, ഇതേവിഭാഗം പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ ആല്‍ഫി ലൂക്കോസ്, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സായൂജ്. ടി.കെ എന്നിവര്‍ വെള്ളി നേടി.അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ആശ സോമന്, അണ്ടര്‍ 16 3000 മീറ്റര്‍ നടത്തത്തില്‍ സാന്ദ്ര സുരേന്ദ്രന്, 100 മീറ്ററില അനു ജോസഫ്, ഷോട്ട്പുട്ടില്‍ കെസിയ മറിയം ബെന്നി, ഡെക്കാത്തലണില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ പി. ആകാശും കെ.ആര്. ഗോകുലും കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: