ചവറ: ചവറയില്‍ കഴിഞ്ഞ ദിവസം നടന്ന സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് 10 എസ്ഡിപിഐ പ്രവര്‍ത്തകരെ ചവറ പോലീസ് പിടികൂടി. സിപിഎം പ്രവര്‍ത്തകരായ പന്മന വടക്കുംതല കിഴക്ക് അര്ക്കിരേഴത്ത് വിപിന്‍, ചോലയില്‍ ഷണ്മുഖഭവനം രതീഷ്ചന്ദ്രന്, ചവറ തോട്ടിന് വടക്ക് ഉള്ളയനിയില് രാജേന്ദ്രക്കുറുപ്പ് എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ മൂന്നിന് അക്രമം നടന്നത്. അക്രമിക്കപെട്ട വീടുകളുടെ പോര്‍ച്ചിലിരുന്ന കാറും ബൈക്കും ഉള്‍പ്പെടെ പത്തോളം വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ തേവലക്കര പാലയ്ക്കല്‍ പനംകണ്ടയ്യത്ത് വടക്കതില്‍ സഹന്‍ഷാ, വടക്കുംതല ചാമവിളപടീറ്റതില് ഷെഫീക്ക്, കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ ദാറുള്അമാന്വീട്ടില് സനുജ് സേട്ട്, തേവലക്കര പടപ്പനാല്‍ മുബാറക്ക് മന്‍സിലില്‍ മുബാറക്ക്, ചവറ കുറവനയ്യത്ത് എസ്എസ് മന്‍സിലില്‍ മുഹമ്മദ്അസലാം, തേവലക്കര പടപ്പനാല്‍ കോലത്ത് വീട്ടില്‍ അസ്ക്കര്‍, കുലശേഖരപുരം കെച്ചാലുംമൂട് എര്വളത്ത് വീട്ടില്‍ ഇര്‍ഷാദ്, തേവലക്കര ശാസ്താവിന്റെ കിഴക്കതില്‍ മുനീര്‍, പന്മന വടക്കുംതല ചാവടിയില്‍ ഷാന്‍, മിടാപ്പള്ളിയില്‍ കാളിയുടെ അയ്യത്ത്പുത്തന്വീട്ടില് ഷെറീഫ് എന്നിവരെയാണ് കരുനാഗപ്പള്ളി എസിപി പി.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ചവറയില്‍ ഉണ്ടായ അക്രമ സംഭവത്തിലും തുടര്‍ന്ന് വീടുകള്‍ക്ക് നേരെ നടന്ന അക്രമത്തിലും സിപിഎമ്മിനെതിരെ ഒരുകേസും എസ്ഡിപിഐക്കെതിരെ അഞ്ചുകേസുകളുമാണ് എടുത്തിട്ടുള്ളത്. പിടിയിലായവരെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്ഐ ജയകുമാര്‍, അഡീഷണല്‍ എസ്ഐമാരായ സുകേഷ്, ജോസഫ്, സുരേഷ്, സതീഷ്ചന്ദ്രന് എന്നിവരാണ് പ്രതികളെ പിടികൂടിയത്. അതേസമയംസിപിഎം സായുധസംഘം തങ്ങളെ അക്രമിച്ചതായാണ് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പത്രസമ്മേളനത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: