വാഷിങ്ടണ്‍: ലോകമെമ്പാടും ലൈംഗിക ചൂക്ഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎസ് സായുധ സേനയില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. 2013-2016 കാലഘട്ടത്തിനിടെ 20,348 ലൈംഗിക ആരോപണ കേസുകളില്‍ യുഎസ് സേനാംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സൈന്യത്തില്‍ നിന്ന് തന്നെയാണ് നാണകേടിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രതിരോധ വകുപ്പിന്റെ സെഷ്വല്‍ അസോള്‍ട്ട് പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്പോണ്‍സ് ഓഫീസാണ് (സാപ്രോ) റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വ്വീസിലേയും അനുബന്ധ ആസ്ഥാനങ്ങളിലേയും അതുപോലെ തന്നെ പോരാട്ട മേഖലകളിലേയും അംഗങ്ങള്‍ നടത്തിയ ലൈഗിക ചൂഷണങ്ങളുടെ വിശദമായ റിപ്പോര്‍ട്ടാണ് സാപ്രോ തയ്യാറാക്കിയിരിക്കുന്നതെന്ന് ഷിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് സേനാംഗങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ലൈംഗിക ആരോപണങ്ങളില്‍ അധികവും അഫ്ഗാനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 295 ലൈംഗികാരോപണങ്ങളാണ് ഇവിടെ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുള്ള മറ്റുള്ള രാജ്യങ്ങളെക്കാള്‍ വളരെ അധികമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക ആരോപണങ്ങള്‍.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ലൈംഗിക പീഡന ആരോപണങ്ങള്‍ കരസേനയ്ക്കെതിരെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 8,284 കേസുകളാണ് കരസേനയ്ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാവിക സേനയ്ക്കെതിരെ 4,788 ഉം, വ്യോമ സേനയ്ക്കെതിരെ 3,876 ഉം, മറൈന്‍ പോര്പ്സിനെതിരെ 3,400 ഉം ലൈംഗിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ 32 ശതമാനം പേരാണ് ലൈംഗിക പീഡന ആരോപണത്തില്‍ ഏര്‍പ്പെട്ടത്. മുന്‍ വര്‍ഷങ്ങളില്‍ 25 ശതമാനം മാത്രമായിരുന്നു ഇതിന്റെ തോത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: