തുറവൂര്‍: പള്ളിത്തോട് റോഡ് മുക്കിനു സമീപമുള്ള കടല്‍ഭിത്തി തകര്‍ന്നിട്ടു മാസങ്ങള്‍ പിന്നിടുന്നു. കടല്‍ ഭിത്തിയിടിഞ്ഞില്ലാതാകുന്നതുമൂലം തീരവാസികള്‍ ഭീതിയില്‍. ആറാട്ടുവഴി മുതല്‍ പള്ളിത്തോട് റോഡ് മുക്കുവരെയുള്ള മേഖലയില്‍ കടല്‍ഭിത്തി പല സ്ഥലങ്ങളിലും കടല്‍ ഭിത്തിയിടിഞ്ഞു താഴ്ന്നിരിക്കുകയാണ്.
ഇതുമൂലം വേലിയേറ്റ സമയത്തു കൂറ്റന്‍ തിരമാലകളാണു കരയിലേക്ക് അടിച്ചു കയറുന്നത്. നാലുവര്‍ഷം മുന്‍പു റോഡ് മുക്കിലെ കടല്‍ഭിത്തികള്‍ തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തുന്നതിന് എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നെ ഒന്നും നടന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കല്ലുകള്‍ ഇടിഞ്ഞുതാഴ്ന്ന ഭിത്തിയുടെ വശങ്ങളില് നിന്നു മണല്‍ ഒലിച്ചു പോകുന്നതുമൂലമാണു കടല്‍ഭിത്തി തകര്‍ന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: