കണ്ണൂര്‍: 2016-17 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് മികച്ച രണ്ടാമത്തെ കോര്പ്പറേഷന് എന്ന സ്ഥാനം കൈവരിക്കാന്‍ കണ്ണൂര്‍ കോര്പ്പറേഷന് സാധിച്ചതായി കോര്പ്പറേഷന് മേയര്‍ ഇ.പി.ലത. നഗരത്തിലെ റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ബൃഹത്തായ ഒരു പദ്ധതി ഉദ്ദേശം 750 കോടി രൂപ ചെലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. അതിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്.
കോര്‍പ്പറേഷനില്‍ നടപ്പിലാക്കുന്ന അമൃത് പദ്ധതി അതിന്റെ നിര്‍വ്വഹണഘട്ടത്തിലേക്ക് കടക്കുകയാണ്. സെന്‍ട്രല്‍ മാര്‍ക്കറ്റ് ടെണ്ടര്‍ ചെയ്ത് കൈമാറുന്നതിന് കൗണ്‍സില്‍ തീരുമാനമെടുത്ത് കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുവാന്‍ പോവുകയാണ്.പ്രവൃത്തി ഉടന്‍ തുടങ്ങും. 12.6 കോടി രൂപയ്ക്ക് കോര്‍പ്പറഷനിലെ ഡ്രെയിനേജുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുടെയും ഡിപിആര്‍ തയ്യാറാക്കി വരികയാണെന്നും മേയര്‍ പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള കോര്പ്പറേഷന് പരിധിയില്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 22 പദ്ധതികളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പദ്ധതി തുക ഉപയോഗിച്ച് കോര്‍പ്പറേഷനിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി 115.32 കോടി രൂപയുടെയും ഡിപിആര്‍ തയ്യാറാക്കി ടെണ്ടര്‍ നടപടി പൂര്‍ത്തിയായി വരികയാണ്. പ്രവൃത്തി ഉടന്‍ തുടങ്ങും. സീവേജ് ട്രീറ്റ്മെന്റ്, ഡ്രെയിനേജ് നിര്‍മ്മാണം,മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് എന്നിവയുടെ ഡിപിആര്‍ തയ്യാറാക്കല്‍ അവസാന ഘട്ടത്തിലാണ്. 28 കോടിയാണ് സീവേജ് ട്രീറ്റ്മെന്റിന് നീക്കിവെച്ചിരിക്കുന്നത്. 15.87 കോടി രൂപ ഡ്രൈനേജ് നിര്‍മ്മാണത്തിനും 9.3 കോടി രൂപ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനത്തിനും പ്രതീക്ഷിക്കുന്നു. കോര്‍പ്പറേഷനിലെ വിവിധ പാര്‍ക്കുകള്‍ ആധുനിക രീതിയിലേക്ക് മാറ്റുന്നതിനും പുതുതായി അവേര, ആനക്കുളം, കാപ്പാട്, പയ്യാമ്പലം എന്നിവിടങ്ങളില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും 2.79 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. 7.14 കോടി രൂപയുടെ ഫുട്പാത്തും സൈക്കില്പാത്തും നിര്‍മ്മിക്കുന്ന പ്രോജക്ടിനും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമിതിയായിട്ടുണ്ട്. സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണ്. ഇത് ലഭ്യമായാല്‍ പ്രവൃത്തി ഉടന്‍ നിര്‍മ്മാണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: