മുഴപ്പിലങ്ങാട്: കാഴ്ചക്കാരില്‍ ആവേശത്തിരയിളക്കി മുഴപ്പിലങ്ങാട് െ്രെഡവ് ഇന്‍ ബീച്ചില്‍ നടന്ന ബീച്ച് മാരത്തോണില്‍ കിരീടമണിഞ്ഞത് എത്യോപ്യക്കാരനായ മിത്തിയാസ് യമാട്ട. കണ്ണൂര്‍ ടെറിറ്റോറിയല്‍ ആര്‍മിയിലെ പി.യോഗേഷിനെ രണ്ടാംസ്ഥാനത്തേക്ക് തള്ളിയാണ് യമാട്ടയുടെ നേട്ടം. യമാട്ടയുടെ നാട്ടുകാരനായ ഐസക്ക് കിപ്പ് കാമയ്ക്കാണ് മൂന്നാംസ്ഥാനം.
22 മിനിറ്റിലാണ് യമാട്ടയുടെ ഫിനിഷിംഗ്. ലോക മാരത്തോണിലെ വമ്പന്മാരായ കെനിയക്കാരും എത്യോപ്യക്കാരുമടക്കം പത്ത് വിദേശികളാണ് അഞ്ഞൂറോളം പേര് പങ്കാളികളായ മത്സരത്തില്‍ ആവേശം തീര്‍ത്തത്. ജില്ലാകളക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലീസ് ചീഫ് ശിവവിക്രം എന്നിവരും മാരത്തോണില്‍ ആദ്യാവസാനം പങ്കാളികളായി. പത്തോളം വനിതകളും പ്രായമേറിയവരും മിലിട്ടറി, ടെറിടോറിയല്‍ ആര്‍മി എന്നിവിടങ്ങളില്‍ നിന്നുള്ളവരും മത്സരത്തിനിറങ്ങി. വളണ്ടിയര്‍മാരായ ബ്രണ്ണന്‍ കോളേജ് എന്‍.സി.സി അംഗങ്ങളുടെ സേവനവും സംഘാടകര്‍ക്ക് ലഭിച്ചു.
മുഴുപ്പലങ്ങാട് എടക്കാട് പെര്‍ഫെക്ട് ഇംഗഌഷ് മീഡിയം സ്കൂളിന് സമീപത്ത് വച്ച് മന്ത്റി രാമചന്ദ്രന് കടന്നപ്പള്ളിയാണ് മാരത്തോണ്‍ ഫഌഗ് ഓഫ് ചെയ്തത്. ഇവിടെ നിന്ന് മുഴുപ്പിലങ്ങാട് ബീച്ചിലേക്ക് ഇറങ്ങി നാലുകിലോമീറ്റര്‍ വെള്ളത്തിലൂടെയും നാല് കിലോമീറ്റര്‍ കരയിലൂടെയുമായിരുന്നു ഓട്ടം. വന്‍ജനാവലിയാണ് മത്സരം കൊഴുപ്പിക്കാന്‍ ഫിനിഷിംഗ് പോയിന്റ് അടക്കമുള്ള സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. എ.എന്‍.ഷംസീര്‍ എംഎല്‍എയാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്നാംസ്ഥാനക്കാരന് 60000 രൂപയാണ് സമ്മാനമായി ലഭിച്ചത്.രണ്ടാം സ്ഥാനക്കാരന് നാല്പതിനായിരവും മൂന്നാംസ്ഥാനക്കാരന് ഇരുപതിനായിരവും ലഭിച്ചു. ജില്ലാ ടൂറിസം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ബീച്ച് മാരത്തോണ്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: