അന്തിക്കാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മണലൂര്‍ ഗ്രാമപഞ്ചായത്തിന്റെ കാഞ്ഞാണി ആനക്കാട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവ ര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി. 2003 ല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്ത പ്ലാന്റിന്റെ പ്രവര്‍ത്തനം 2005 ല്‍ നിലച്ചു. അന്നത്തെ പ്ലാന്റിന്റെ പുകക്കുഴല്‍ തുരുമ്പെടുത്ത് തകര്‍ന്ന് വീഴുകയും ചെയ്തു. ലോകബാങ്കിന്റെ സഹായത്തോടെ പതിനെട്ടര ലക്ഷം രൂപ ചെലവ് ചെയ്ത നിര്‍മ്മിച്ച പ്ലാന്റാണ് പ്രവര്‍ത്തനം നിലച്ച് ഉപയോഗശൂന്യമായി കിടക്കുന്നത്.
തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യപ്ലാന്റ് നിരവധി ബിന്നുകളിലാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മുട്ട തൊണ്ട്, നാരങ്ങ എന്നിവ ഒഴികെയുള്ള ഏതുതരം മാലിന്യങ്ങളും അല്പം ചാണകമോ, ഇനാഗൊല്ലം ലായനിയോ ഉണ്ടെങ്കില്‍ ജൈവവളമാക്കി മാറ്റാനും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്രിസ്റ്റലുകളാക്കി പൊടിയ്ക്കാവുന്നതുമായ സാങ്കേതിക സംവിധാനങ്ങളും ഈ പ്ലാന്റിലുണ്ട്.
കരാറുകാരന് അടുത്തിടെ പദ്ധതി ഉപേക്ഷിച്ച് പോയതോടെ പഞ്ചായത്തും ഈ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
അജൈവ മാലിന്യങ്ങള്‍ ഉള്‍പ്പെടെ സംസ്കരിക്കാവുന്ന രീതിയില്‍ ഈ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ എം.വി.അരുണ്‍ മുഖ്യമന്ത്രിക്കും പഞ്ചായത്തിനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: