കുണ്ടറ: മുഖത്തല തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ചേരീക്കോണം വാര്‍ഡില്‍ ഇഎംഎസ് ഭവനപദ്ധതിയുടെ പേരില്‍ വയല്‍ നികത്തി പണികഴിച്ച കെട്ടിടങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍.
ഇതിന്റെ പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കു പ്രയോജനപ്പെടുത്താനുള്ള പരിശ്രമത്തിലാണ് പഞ്ചായത്തംഗം. ഇഎംഎസ് ഭവനപദ്ധതിയുടെ പേരില്‍ ജനങ്ങള്‍ക്ക് വസ്തുവും വീടും അനുവദിക്കുകയും അതിനായി നാട്ടിലെ ഭൂരിപക്ഷം നെല്‍വയലുകളും പാടശേഖരങ്ങളും നികത്തുകയും ചെയ്തതാണ്.
കൊട്ടിഘോഷിച്ചുകൊണ്ട് രാഷ്ട്രീയ സംഘടനകളും അധികാരികളും നിര്‍മ്മാണവും തുടങ്ങി. എന്നാല്‍ പിന്നീട് അവഗണനയുടെ കയ്പ്പുനീര് കുടിക്കേണ്ടിവന്നത് പാവപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ്. സര്‍ക്കാരില്‍ നിന്നുള്ള തുച്ഛമായ തുകകൊണ്ട് നികത്താന്‍ മാത്രമേ കഴിയുകയുള്ളു. ഇക്കാരണത്താല്‍ തൊണ്ണൂറു ശതമാനം കെട്ടിടങ്ങളും പകുതിയാക്കി ഉപേക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ ആര്‍ക്കും ഗുണപ്പെടാത്ത വിധം പതിനായിരക്കണക്കിന് വീടുകള്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഭവനനിര്മ്മാണപദ്ധതിയുടെ പേരില്‍ ഹെക്ടര്‍ കണക്കിന് വയലുകള്‍ നികത്തി നെല്‍കൃഷി നശിപ്പിച്ചു എന്നതാണ് മറ്റൊരു ദുരന്തം. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തേണ്ട ഖജനാവിലെ പണം ചിന്താശേഷിയില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ പാഴാക്കുന്നു എന്നതിന് തെളിവു കൂടിയാണ് ഈ പദ്ധതി. സര്‍ക്കാരില്‍ നിന്നുള്ള തുച്ഛമായ തുക കൊണ്ട്വീടുപണി നടക്കിയില്ലയെന്ന് പൂര്‍ണബോധ്യം വന്നതോടെ വീടില്ലാത്ത ചിലര്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം നടന്നുകാണാനായി കൊള്ളപ്പലിശക്കാരില്‍ നിന്നും പണം വാങ്ങി പണി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരും അതിന് നേതൃത്വം നല്കുന്ന സിപിഎമ്മും അവരുടെ പാര്‍ട്ടി ആചാര്യന്റെ പേരിലുള്ള ഈ പദ്ധതി വിസ്മരിച്ച മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: