തിരുവനന്തപുരം: പുറത്തുവന്ന വീഡിയോദൃശ്യങ്ങള്‍ സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കോര്‍പ്പറേഷനില്‍ പ്രകോപനം സൃഷ്ടിച്ചശേഷം ഓഫീസിലേക്ക് മെല്ലെ മടങ്ങിയ മേയറും സംഘവും വിചാരിച്ചപോലെ ബിജെപി പ്രതിഷേധിച്ചു. കൗണ്‍സില്‍ നടന്നപ്പോള്‍ അസാധാരണമായി ഒന്നും സംഭവിക്കില്ലെന്ന പ്രതീതി ഉയര്‍ത്തിയതിനാല്‍ ചാനലുകളുടെയും പത്രത്തിന്റെയും ഫോട്ടോഗ്രാഫര്‍മാര്‍ സ്ഥലം വിട്ടിരുന്നു. ഈ സാഹചര്യം സൃഷ്ടിച്ചെടുത്ത മേയറും സംഘവും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ബോധപൂര്‍വം ബിജെപി അംഗങ്ങളെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തു. സ്ഥലത്ത് കോര്‍പ്പറേഷന്റെ ഫോട്ടോഗ്രാഫറെ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തു.
മേയര്‍ അക്രമിക്കപ്പെട്ടന്ന വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കുക/ായിരുന്നു സിപിഎമ്മിന്റെ ഉദ്ദേശം. എന്നാല്‍ സംഭവംനടക്കുമ്പോള്‍ ഒരു സ്വകാര്യ പത്രത്തിലെ അരുണ്‍ എന്ന റിപ്പോര്‍ട്ടര്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
പകര്‍ത്തിയ ദൃശ്യം മാധ്യമഗ്രൂപ്പില്‍ എത്തിയതോടെ ഇടതുപക്ഷം മുന്നോട്ടുവച്ച വ്യാജ പ്രചാരണങ്ങളുടെ മുന ഒരോന്നായി ഒടിഞ്ഞുതുടങ്ങി. ഒടുവില്‍ നുണകൊണ്ട് സിപിഎം കെട്ടിപൊക്കിയ ചീട്ടുകൊട്ടാരം പാടെ തകര്‍ന്നു വീഴുന്ന കാഴ്ച്ചയാണ് തലസ്ഥാനം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: