പേട്ട: വേളി പൊഴിക്കരയില്‍ ആരംഭിക്കാന്‍ പോകുന്നത് അഴിമുഖം പദ്ധതിയല്ല മറിച്ച് അഴിമതി പദ്ധതിയാണ്. തുറമുഖ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ അനുമതിയോടെയുളള കരാറിലാണ് അഴിമതി വ്യക്തമാകുന്നത്. അയോഗ്യരെന്ന് ചൂണ്ടിക്കാട്ടി പുറന്തളളിയ കരാറുകാര്‍ ഒരുമാസത്തെ കാലയളവില്‍ യോഗ്യരായി മാറി. ദില്ലി പിഡബ്ല്യുഡി പ്രതിപാദിക്കുന്ന നിരക്കിനെക്കാളും അസംസ്കൃതവസ്തുക്കളുടെ വിലവര്‍ധന ദുരൂഹത ഉയര്‍ത്തുന്നു.
2016 ഏപ്രിലിലാണ് ഓപ്പറേഷന് അനന്തയില്‍പ്പെടുത്തി ആദ്യടെന്ഡര് തുറമുഖവകുപ്പ് എന്ജിനീയറിംഗ്വിഭാഗം പുറത്തിറക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ച് മണിക്കൂറുകള്ക്കുള്ളിലായതിനാള് ടെന്‍ഡര്‍ അസാധുവാക്കപ്പെട്ടു. തുടര്‍ന്ന് ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ടെണ്ടറില്‍ കോഴഞ്ചേരി സ്വദേശി ബെന്നിപോള്‍, കെകെ എന്‍ജിനീയറിംഗ് കമ്പനി മൂവാറ്റുപുഴ, നെയ്യാറ്റിന്‍കര സ്വദേശി കെ.വി. സൂരജ്കുമാര്, ഐഎംഎസ്ഷിപ്പ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ എന്നിവരാണ് പങ്കെടുത്തത്. 2017 മാര്‍ച്ചില്‍ കൂടിയ തുറമുഖ എന്‍ജിനീയറിംഗ് വിദഗ്ധസമിതിയുടെ ഈ കരാറുകാരെ അയോഗ്യരെന്ന് കണ്ട് ഒഴിവാക്കി. ഒരു മാസത്തിന് ശേഷം ഏപ്രില്‍ 11 ന് വീണ്ടും പ്രസിദ്ധീകരിച്ച ടെണ്ടറില്‍ സൂരജ്കുമാര് യോഗ്യത നേടി. പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ഭരണകര്‍ത്താക്കളും ഉേദ്യാഗസ്ഥ ലോബിയും തമ്മിലുളള ഒത്തുകളിയാണ് കരാര്‍ മറിമായത്തിന് പിന്നിലെന്നാണ് ആരോപണം. കോണ്‍ക്രീറ്റ് പുലിമുട്ടുകള്‍ക്ക് പുറമെ 1,60,586 ടണ്‍ പാറയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടതായി കരാറില്‍ പറയുന്നത്. എന്നാല്‍ പാറയ്ക്ക് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വില ദില്ലി പിഡബ്ല്യുഡി നിശ്ചയപ്രകാരമുളള വിലയെക്കാള്‍ കൂടുതലാണ്. 10 മുതല്‍ 200 കിലോ വരെയുളളത് 69,518 ടണ്‍. കിലോ 748 രൂപയും. 300 മുതല്‍ 500 വരെയുളള 50,363 ടണ്‍ പാറയ്ക്ക് കിലോ 942 രൂപ. 500 കിലോക്ക് മുകളിലോട്ടുളള 40,705 ടണ്‍ പാറയ്ക്ക് കിലോ 913 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പിഡബ്ല്യുഡി പ്രകാരം എല്ലാതരം പാറയ്ക്കും കിലോ 460 രൂപയാണ്. ഈ സാഹചര്യത്തില്‍ ഏഴുകോടിയോളം രൂപ അധികമാകും. ഇത് നഗ്നമായ അഴിമതിയാണെന്ന് വ്യക്തം.
കടലില്‍ കൃത്യതവരുത്തി പാറകള്‍ നിക്ഷേപിക്കുന്ന ആധുനികസംവിധാനങ്ങള്‍ മറച്ചുപിടിച്ചാണ് നിര്‍മാണരീതി കാണിച്ചിരിക്കുന്നത്. ജിപിഎസിന്റെ സഹായത്തോടെ ആഴങ്ങളിലെ അളവ് തിട്ടപ്പെടുത്താം. എന്നാല്‍ ലോറികളിലെത്തിക്കുന്ന പാറകള്‍ അഴിമുഖം നിര്‍മിക്കേണ്ടിടത്ത് അടുക്കിവച്ച് അളവ് തിട്ടപ്പെടുത്തി ഡ്രജ്ജ് ചെയ്തഭാഗത്ത് നിക്ഷേപിക്കുകയാണ് രീതിയെന്ന് കരാറില്‍ പറയുന്നു. ഇത്തരത്തില്‍ കരാറില്‍ തന്നെ പൊരുത്തക്കേടുകള്‍ പ്രത്യക്ഷമായിരിക്കെ അഴിമുഖനിര്മാണം ധ്രുതഗതിയിലാക്കാന്‍ കച്ചകെട്ടുകയാണ് ഇടത് സര്‍ക്കാര്‍.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: