ഭോപ്പാല്‍ : റിലീസിനു മുമ്പ് തന്നെ സജ്ഞയ് ലീലാ ബന്‍സാലിയുടെ പദ്മാവതിക്ക് മധ്യപ്രദേശില്‍ വിലക്ക് ഏര്‍പ്പെടുത്തി. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജ്പുത് വിഭാഗക്കാര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അപേക്ഷ നല്‍കിയിരുന്നു.
ചരിത്രം പ്രമേയമാക്കുന്ന ചിത്രത്തില്‍ രജപുത്ര ചരിത്രത്തെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന് ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും കേന്ദ്രത്തിന് കത്തയിച്ചിരുന്നു. കൂടാതെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാതെ റിലീസ് അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ പ്രതിഷേധം ശക്തമായതോടെ റിലീസ് മാറ്റിവെച്ചുവെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: