ന്യൂദല്‍ഹി: വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി.130 ജെ 13.31 മണിക്കൂര്‍ പറത്തി ലോക റിക്കാര്‍ഡ് കുറിച്ചു. ആദ്യമായാണ് ഈ ചരക്ക് വിമാനം ഇത്രയും നീണ്ട ഒറ്റപ്പറക്കല്‍ നടത്തുന്നത്. വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ 18ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പറന്നുയര്‍ന്ന വിമാനം വൈകിട്ട് 6.31നാണ് നിലത്തിറക്കിയത്.
അസാമാന്യ ധൈര്യവും വൈദഗ്ധ്യവും കരുത്തും വേണ്ട കൃത്യമാണ് വ്യോമസേനാ സംഘം കാഴ്ച വച്ചത്. നാല് എന്‍ജിനുള്ള സി 130 ജെ െഹര്ക്കുലീസ് വിമാനം ചരക്കു കടത്താനുള്ളതാണ്. സൈനികരെ എത്തിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്. തോക്കുകള്‍ വഹിക്കും. തെരച്ചില്‍, നിരീക്ഷണപ്പറക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കും ഉപകരിക്കും.
അമേരിക്കയിലെ ലോക്ക് ഹീല്‍ഡ് മാര്ട്ടിന് നിര്‍മ്മിച്ചതാണ്. ഇത്തരം ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളാണ് ഇന്ത്യക്കുള്ളത്. 2010ല്‍ 6000 കോടി രൂപയ്ക്ക് വാങ്ങിയതാണവ. ആറും ഹിന്‍ഡന്‍ താവളത്തിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: