തളിപ്പറമ്പ്: മണല്‍ കടത്തിയ ലോറി കത്തിച്ച് ആക്രിക്കാരന് വില്‍പ്പന നടത്തിയ സംഭവത്തില്‍ നടപടിക്ക് വിധേയരായ പോലീസുകാരുടെ പേരില്‍ സിആര്‍പിസി 102 വകുപ്പ് പ്രകാരം മോഷണക്കുറ്റം ചുമത്തിയേക്കും. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. ലോറിയിലുണ്ടായികുന്ന 14,000ത്തോളം രൂപ വിലവരുന്ന മണല്‍ മറിച്ചുവിറ്റ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. ചൊറുക്കള വെള്ളാരംപാറയിലെ ഡമ്പിങ്ങ് യാര്‍ഡിലേക്ക് മാറ്റിയ മറ്റ് ലോറികളിലെ മണലും മറിച്ചുവിറ്റതായി സൂചനയുണ്ട്. ഡമ്പിങ്ങ് യാര്‍ഡിലേക്ക് മാറ്റിയ ചില ലോറികള്‍ അപ്രത്യക്ഷമായും സൂചനയുണ്ട്.
സസ്പെന്റ് ചെയ്യപ്പെട്ട പോലീസ് ഡ്രൈവര്‍മാരായ വി.സജു, വി.വി.രമേശന്, എ.പി.നവാസ് എന്നിവരാണ് ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ഫോള്‍കോള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. തൊണ്ടിമുതല്‍ വില്‍പ്പന നടത്തി പോലീസ് സ്റ്റേഷനില്‍ വികസന പ്രവര്‍ത്തനം നടത്തിയെന്ന വ്യാപകമായ പ്രചാരണം ചില ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: